ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ 14 ദിവസത്തേക്ക് റിമാന്‍ഡിൽ
എടപ്പാള്‍: ദളിത് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എട്ടാംക്ലാസ്സുകാരിയെ നാലുവര്‍ഷമായി നിരന്തരം പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ പൊന്നാനി കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കൊടുവള്ളി കൈതക്കുന്നുമ്മല്‍ ശ്രീജിത്, വളാഞ്ചേരി കൊട്ടാരം കാടഞ്ചേരി വീട്ടില്‍ ബൈജു, കോഴിക്കോട് കൊടുവള്ളി വെളുത്തുത്ത്ചാലില്‍ എസ്.സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്. പൊന്നാനി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.
നാലാംക്ലാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ത്തന്നെ വീട്ടിലെത്തി പ്രതികൾ പെൺകുട്ടിയേ പീഡിപ്പിച്ചിരുന്നു. പ്രതികളുടെ ഭീഷണിമൂലമാണ് സംഭവം പുറത്തുപറയാതിരുന്നത്. കുറച്ചുദിവസമായി കുട്ടിയില്‍ കാണപ്പെട്ട മാറ്റം മനസ്സിലാക്കിയ അധ്യാപികമാരും കൗണ്‍സിലറും നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തറിയുന്നത്. തുടര്‍ന്ന് കൗണ്‍സിലര്‍ സ്‌കൂളധികൃതര്‍ക്ക് കത്തുനല്‍കിയെങ്കിലും വേണ്ടരീതിയില്‍ നടപടിയുണ്ടായില്ല. ഇതിനിടയില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാനും ശ്രമമുണ്ടായി. പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെയും കൗണ്‍സിലറുടെയും നിര്‍ദ്ദേശാനുസരണമാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്.