ആ ബൗണ്‍സറെയും ഫിലിപ്പ് ഹ്യൂസിന്റെ ഓര്‍മ്മകളെയും മറികടന്ന് അബോട്ട് തിരിച്ചെത്തി; എട്ട് വിക്കറ്റോടെ കളിയിലെ താരമായി

single-img
12 December 2014

Sean Abbottസിഡ്‌നിയില്‍ ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെ എറിഞ്ഞ ബൗണ്‍സറിനെയും ഗ്രൗണ്ടില്‍ പിടഞ്ഞു വീണ ഫിലിപ്പ് ഹ്യൂസിന്റെ ഓര്‍മ്മകളെയും മറികടന്ന് കളിക്കളത്തിലേയ്ക്ക് മടങ്ങിയെത്തിയ യുവ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ സീന്‍ അബോട്ട് തിരിച്ചുവരവ് അവിസ്മരണീയമാക്കി. അബോട്ടിന്റെ മികവില്‍ ന്യൂ സൗത്ത് വെയ്ല്‍സ് ഇന്നിംഗ്‌സിനും 80 റണ്‍സിനും ക്യൂന്‍സ്‌ലാന്‍ഡിനെ തകര്‍ത്തു. ക്യാന്‍സ്‌ലാന്‍ഡിന്റെ രണ്ടാം ഇന്നിംഗ്‌സ് 99 റണ്‍സില്‍ അവസാനിച്ചു. 14 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ അബോട്ടാണ് ക്യൂന്‍സ്‌ലാന്‍ഡിനെ തകര്‍ത്തത്. മത്സരത്തില്‍ എട്ട് വിക്കറ്റ് നേടിയ അബോട്ടാണ് മാന്‍ ഓഫ് ദ മാച്ച്.

കളിക്കളത്തില്‍ മടങ്ങിയെത്തിയാല്‍ അബോട്ടിന്റെ ആദ്യ ബോള്‍ താന്‍ നേരിടാന്‍ തയാറാണെന്ന് ഓസീസ് ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് പ്രഖ്യാപിച്ചിരുന്നു.