സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു

single-img
11 December 2014

Yusafപെരുമ്പാവൂര്‍ സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് വശത്താക്കി ചതിയിലൂടെ ബലാത്സംഗത്തിനിരയാക്കിയ മധ്യവയസ്‌ക്കനെ പൊലീസ് പിടികൂടി. മണ്ണാര്‍ക്കാട് ചങ്ങലേറി രണ്ടാം മൈല്‍ ഭാഗത്ത് നമ്പിയത്ത് വീട്ടില്‍ യൂസഫാ(35)ണ് പോലീസ് പിടിയിലായത്.

മിസ്ഡ് കോളിലൂടെ പെണ്‍കുട്ടിയുമായി പരിചയപ്പെട്ട ഇയാള്‍ പാലക്കാടുള്ള കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയും ഉന്നത കുടുംബത്തില്‍പ്പെട്ട ആളാണെന്നുമാണ് പെണ്‍കുട്ടിയോട് പറഞ്ഞത്. തുടര്‍ന്ന് രണ്ട് മാസത്തോളം മൊബൈല്‍ ഫോണിലൂടെ യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തുകയും വിവാഹം ചെയ്തുകൊള്ളാമെന്നും പറഞ്ഞ് പ്രലോഭിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഇയാളെ പെണ്‍കുട്ടി നേരില്‍ കണ്ടിരുന്നില്ല. യുവാവ് വിവാഹം കഴിച്ച് ഒരുമിച്ച് താമസിച്ചുകൊള്ളാമെന്നും പറഞ്ഞ് വിളിച്ചതനുസരിച്ച് പെണ്‍കുട്ടി ബസ്സില്‍ കയറി വൈകിട്ടോടെ പാലക്കാട് എത്തുകയായിരുന്നു. മുഖം വ്യക്തമാകാതിരിക്കുന്നതിനായി ഹെല്‍മറ്റ് ധരിച്ചത്തിയ യുവാവ് പെണ്‍കുട്ടിയെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി രാത്രിയില്‍ ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോപോകുകയായിരുന്നു. ഹെല്‍മെറ്റ് മാറ്റിയപ്പോള്‍ അയാള്‍ കോളേജ് വിദ്യാര്‍ത്ഥിയല്ലെന്നും, മദ്ധ്യവയസ്‌കനാണെന്നും മനസ്സിലായ പെണ്‍കുട്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നു.

പിറ്റേന്ന് തിരിച്ച് വീട്ടിലെത്തിയ പെണ്‍കുട്ടി നടന്ന കാര്യങ്ങള്‍ വീട്ടുകാരോട് വെളിപ്പെടുത്തുകയും തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസിലെത്തി പരാതി നല്‍കുകയുമായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തില്‍ നടത്തിയ അന്വേഷണത്തില്‍ തെങ്ങു കയറ്റ തൊഴിലാളിയും അഞ്ച് കുട്ടികളുടെ പിതാവുമായ മണ്ണാര്‍ക്കാട് ചങ്ങലേറി രണ്ടാം മൈല്‍ ഭാഗത്ത് നമ്പിയത്ത് വീട്ടില്‍ യൂസഫാ(35)ണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രതിയെ മണ്ണാര്‍ക്കാട് നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.