1 കോടി 90 ലക്ഷം രൂപ തട്ടിയെടുത്ത് ഓടിയ അഫ്ഗാന്‍ അക്രമിയെ പിന്‍തുടര്‍ന്ന് പിടികൂടിയ മലയാളിയായ ഷാനവാസസ് ഖാന് ദുബായ് പോലീസിന്റെ ആദരം

single-img
10 December 2014

shanavasകൊല്ലം അഷ്ടമുടി സ്വദേശി ഷാനവാസ് ഖാനെന്ന മലയാളി ഇന്ന് യു.എ.ഇയിലെ ഹീറോയാണ്. ഖിസൈസിലെ ഒരു കമ്പനിയുടെ െ്രെഡവറില്‍ നിന്ന് വന്‍തുക തട്ടിപ്പറിച്ച് ഓടിയ അഫ്ഗാനിയെ ഓടിച്ചിട്ട് പിടിച്ച് പിടിച്ച് പോലീസിന് കൈമാറിയാണ് ഷാനവാസ് ദുബായ് പോലീസിന്റെ അഭിനന്ദനത്തിന് അര്‍ഹനായത്.

കഴിഞ്ഞ ശനിയാഴ്ച ഖിസൈസ് ദമാസ്‌കസ് സ്ട്രീറ്റില്‍ വെച്ച് സൈലക്‌സ് ജനറല്‍ ട്രേഡിങ് കമ്പനിയുടെ െ്രെഡവര്‍ മഷ്രീക് ബാങ്കില്‍ നിന്ന് 1 കോടി 90 ലക്ഷം ഇന്ത്യന്‍ രൂപയോളം പിന്‍വലിച്ച് മറ്റൊരു ബാങ്കില്‍ നിക്ഷേപിക്കാനായി പോകവേയാണ് അക്രമി പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചത്. പിടിവലിക്കിടയില്‍ ബാഗില്‍ കരുതിയിരുന്ന പണത്തില്‍ കുറെ അക്രമി കൈവശപ്പെടുത്തുകയും അവശേഷിക്കുന്നവ താഴെ വീഴുകയും ചെയ്തു.

ഈ സമയം തൊട്ടടുത്ത റോഡില്‍ വാഹനമോടിച്ചുപോകുകയായിരുന്ന ഷാനവാസ് ഡ്രൈവറോട് നിലത്തുവീണ പണം എടുത്തുവെയ്ക്കാന്‍ പറഞ്ഞശേഷം അക്രമിയെ പിന്‍തുടരുകയായിരുന്നു. സാഹസികമായ പിന്‍തുടരലിനിടയില്‍ ദമാസ്‌കസ് സ്ട്രീറ്റിലെ സര്‍വ്വീസ് റോഡില്‍ അക്രമിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പോലീസ് പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും താന്‍ പാക്കിസ്താനിയാണെന്നാണ് പ്രതി പറഞ്ഞിരുന്നതെങ്കിലും അയാളുടെ പാസ്‌പോര്‍ട്ടില്‍നിന്ന് അഫ്ഗാനിയാണെന്ന് വ്യക്തമായി. ടൂറിസ്റ്റ് വിസയിലാണ് യു.എ.ഇയില്‍ എത്തിയ ഇയാള്‍ക്കൊപ്പം വേറെയും കൂട്ടാളികള്‍ ഉണ്ടായിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്.

ഷാനവാസിന്റെ ധീരതയ്ക്കുള്ള അംഗീകാരമായി ഖിസൈസ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി പ്രമുഖ പോലീസ് ഓഫീസര്‍മാരുടെ സാന്നിധ്യത്തില്‍ ഷാനവാസിന് പ്രശംസാപത്രവും മെഡലും നല്‍കി ആദരിച്ചു. . ഒപ്പം ക്യാഷ് െ്രെപസും ഐ പാഡും സമ്മാനിച്ചു.
ഷാനവാസിന്റെ ധീരമായ ഇടപെടലിലൂടെ മുഴുവന്‍ തുകയും തിരികെ ലഭിച്ചതായി സൈലക്‌സ് ട്രേഡിങ് കൊമേഴ്‌സ്യല്‍ മാനേജര്‍ മൈക്കിള്‍ ആലുങ്ങലും അറിയിച്ചു. കമ്പനിയുടെ നന്ദി സൂചകമായി ഷാനവാസ് ഖാന് കമ്പനി 10,000 ദിര്‍ഹം കമ്പനി സമ്മാനമായി നല്‍കി.