ബെറ്റ്‌സി ഈ ലോകം വിട്ടകന്നു, അഞ്ചുപേര്‍ക്ക് പുതുജീവനേകിക്കൊണ്ട്

single-img
9 December 2014

betcyമരണശേഷം തന്റെ ഒരു അവയവമെങ്കിലും ദാനം ചെയ്യണമെന്നുള്ള പത്താം ക്ലാസുകാരിയുടെ മോഹം തീരാവേദനയ്ക്കിടയിലും ബന്ധുക്കള്‍ പൂര്‍ത്തീകരിച്ചു. കഠിനംകുളം മര്യനാട് ക്രിസ്റ്റിയന്‍ കോട്ടേജില്‍ ബെറ്റ്‌സി സേവ്യര്‍ എന്ന 22 കാരിയാണ് തന്റെ അവയവങ്ങള്‍ കൊണ്ട് അഞ്ചുപേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് ലോകം വിട്ടുപോയത്.

കണ്ണുകള്‍, കിഡ്‌നികള്‍, കരള്‍, ഹൃദയം, പാന്‍ക്രിയാസ് എന്നിവ ദാനം ചെയ്തുകൊണ്ടാണ് ബെറ്റ്‌സി അനശ്വരയായത്. കഴിഞ്ഞദിവസം തിരുവനന്തപുരം കഠിനംകുളം പുതുക്കുറിച്ചിയില്‍ ഇളയമ്മയുടെ മകനുമൊത്ത് ബൈക്കില്‍ യാത്രചെയ്യവേ തെറിച്ചുവീണ് തലയ്ക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

ബി.എസ് സി നഴ്‌സിങ്ങ് പൂര്‍ത്തിയാക്കിയ ബെറ്റ്‌സിയുടെ വിവാഅഹം മൂന്ന് മാസം മുമ്പായിരുന്നു. ഭര്‍ത്താവ് റിഞ്ചു അലക്‌സാണ്ടര്‍ പെരേരയുടെ കൂടെ ഖത്തറിലേക്ക് പോകാനിരിക്കെയാണ് ബെറ്റ്‌സിയെ മരണം തട്ടിയെടുത്തത്.