മനുഷ്യവിസര്‍ജ്യം ഇന്ധനമാക്കി ഓടുന്ന ബസ് നിരത്തിലിറങ്ങി
22 November 2014
മനുഷ്യവിസര്‍ജ്യം ഇന്ധനമായി ഉപയോഗിച്ച് ഓടുന്ന ബസ് നിരത്തിലിറങ്ങി.ലണ്ടനിലെ ബാത്ത് സിറ്റിയിൽ നിന്നും നിന്നും ബ്രിസ്‌റ്റോള്‍ വിമാനത്താവളത്തിലേയ്ക്കാണ് ഈ ചരിത്രയാത്ര നടന്നത്.വിസര്‍ജ്യത്തില്‍ നിന്നും ഭക്ഷണമാലിന്യങ്ങളില്‍ നിന്നും പുറപ്പെടുവിക്കുന്ന ബയോമീതേന്‍ വാതകമുപയോഗിച്ചാണ് വാഹനം ഓടുന്നത്.300 കിലോമീറ്ററോളം ഒരു ഫുൾ ടാങ്ക് ബയോമീതേന്‍ വാതകം ഉപയോഗിച്ച് ഓടിക്കാൻ കഴിയും എന്നാണു കമ്പനി അവകാശപ്പെടുന്നത്.ബയോ-ബസിന് 40 സീറ്റാണുള്ളത്.
ബയോ ഫ്യൂവല്‍ ഉപയോഗിച്ച് മാസം 10,000 പേര്‍ക്കെങ്കിലും യാത്ര ചെയ്യാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.ബ്രിസ്റ്റോളിലെ പ്ലാന്റില്‍ 75 മില്യണ്‍ ക്യുബിക് മീറ്ററിലുള്ള മാലിന്യം ഇവര്‍ സംസ്കരിക്കുന്നുണ്ട്.പ്രതിമാസം 8,300 വീടുകളില്‍ നിന്നും മാലിന്യം ശേഖരിച്ചു അതിൽ നിന്നാണു വാഹനത്തിനാവശ്യമായ ഇന്ധനം നിർമ്മിക്കുന്നത്