നാട്ടുകൂട്ടം പിതാവിനെ ശിക്ഷിക്കുന്നത് തടഞ്ഞ പതിനഞ്ചുകാരിയെ തൃണമൂല്‍ വനിതാ നേതാവിന്റെ നേതൃത്വത്തില്‍ മാനഭംഗംചെയ്ത് കൊന്നു തള്ളി

single-img
3 September 2014

Jalpurനാട്ടുകൂട്ടം പിതാവിനെ ശിക്ഷിക്കുന്നത് തടഞ്ഞ പെണ്‍കുട്ടിയെ തൃണമൂല്‍ പ്രാദേശിക നേതാവും കൂട്ടാളികളും മാനഭംഗം ചെയ്ത് കൊലപ്പെടുത്തി റെയില്‍വെ ട്രാക്കില്‍ തള്ളി. ജാല്‍പാഗുരി ജില്ലയിലെ ദുപ്ഗുരിയിലാണ് പിതാവിനെ ശിക്ഷിക്കുന്നത് തടഞ്ഞ പതിനഞ്ചുകാരിയെ പ്രതികള്‍ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ പിതാവ് ട്രാക്ടര്‍ വാങ്ങിയതുമായി ബന്ധപ്പെട്ടു മറ്റൊരാള്‍ക്ക് പണം നല്‍കാനുണ്ടായിരുന്നു. ഇയാള്‍ നല്‍കിയ പരാതിയിലാണ് നാട്ടുകൂട്ടം ചേര്‍ന്ന് വിചാരണ നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവും കൗണ്‍സിലറുമായ നമിതാ റോയിയും ഇവരുടെ ഭര്‍ത്താവുമാണ് നാട്ടുകൂട്ടം നടത്തിയത്. ശിക്ഷയുടെ ഭാഗമായി പിതാവിനെ അടിക്കുന്നതായി അറിഞ്ഞെത്തിയ പെണ്‍കുട്ടി ഇത് തടയാന്‍ ശ്രമിച്ചു. ഇതോടെ നാട്ടുകൂട്ടം പെണ്‍കുട്ടിക്കുനേരെ തിരിയുകയും ബലമായി പിടിച്ചുകൊണ്ടു പോകുകയുമായിരുന്നു.

പിറ്റേന്ന് പെണ്‍കുട്ടിയുടെ മൃതദേഹം റെയില്‍വെ ട്രാക്കിനു സമീപം നഗ്നമായ നിലയിലായി കണ്ടെത്തി. അന്വേഷണത്തില്‍ ക്രൂരമായ മാനഭംഗത്തിനിരായായാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടെതെന്ന് കണ്ടെത്തിയിട്ടുണ്ട്.