മാനേജ്‌മെന്റ് പുറത്താക്കിയ അധ്യാപകന്‍ മരിച്ച നിലയിൽ
2 September 2014
ലാബില്‍ ഷൂസിട്ട് കയറുന്നതുമായി ബന്ധപ്പെട്ട് മലപ്പുറം മുന്നിയൂര്‍ ഹൈസ്‌ക്കൂള്‍ മാനേജ്‌മെന്റ് പുറത്താക്കിയ അധ്യാപകന്‍ ലോഡ്‌ജ് മുറിയില്‍ മരിച്ച നിലയില്‍. വടകര സ്വദേശി അനീഷ് കുമാറിനെയാണ് ഇന്ന് പുലര്‍ച്ചെ മലമ്പുഴ ഉല്ലാസ് ലോഡ്‌ജില്‍ കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലാബില്‍ ഷൂസിട്ടു കയറിയതിനാണ് അനീഷിനെ സ്‌കൂള്‍ അധികൃതര്‍ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.മാനേജ്‌മെന്റിന്റെ പ്രതിനിധിയായ പ്യൂണിനെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സസ്‌പെന്‍ഷന്‍ കാലാവധി 1 വര്‍ഷവും 4 മാസവും പിന്നിട്ടിട്ടും ഇദ്ദേഹത്തെ തിരിച്ചെടുക്കാന്‍ കൂട്ടാക്കാതിരുന്നതോടെ അധ്യാപക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ യൂണിറ്റ് സെക്രട്ടറി കൂടിയായിരുന്നു അനീഷ്.