അള്‍ജീരിയയില്‍ മത്സരത്തിനിടെ കാണികളുടെ ഏറുകൊണ്ടു കാമറൂണ്‍ ഫുട്‌ബോള്‍ കളിക്കാരന്‍ കൊല്ലപ്പെട്ടു

single-img
25 August 2014

esabaഅള്‍ജിയേഴ്‌സ്: അള്‍ജീരിയയില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെ കാണികളുടെ ഏറുകൊണ്ടു കാമറൂണ്‍ കളിക്കാരന്‍ കൊല്ലപ്പെട്ടു. ടിസി ഔസുവില്‍ നടന്ന മത്സരത്തിനിടെയാണു 24 വയസുകാരനായ ആല്‍ബര്‍ട്ട്‌ ഇബോസെ മരിച്ചത്‌. ജെ.എസ്‌. കാബിലിയുടെ സ്‌ട്രൈക്കറായിരുന്നു. യു.എസ്‌.എം. അള്‍ജറിനെതിരേ നടന്ന മത്സരത്തില്‍ ആല്‍ബര്‍ട്ട്‌ ഇബോസെ ഗോളടിച്ചിരുന്നു. ജെ.എസ്‌. കാബിലി 2-1 നു മത്സരം ജയിച്ച ശേഷമാണു പ്രകോപിതരായ കാണികള്‍ ഏറു തുടങ്ങിയത്‌.

തലയ്‌ക്ക് ഏറുകിട്ടി നിലത്തു വീണ ഇബോസെയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്‌ഥിരീകരിച്ചു. അള്‍ജീരിയന്‍ ലീഗ്‌ സീസണില്‍ 17 ഗോളടിച്ച ഇബോസെ ടോപ്‌ സ്‌കോററായിരുന്നു.  സംഭവത്തെത്തുടര്‍ന്ന്‌ അള്‍ജീരിയന്‍ ലീഗ്‌ സംഘാടകര്‍ അടിയന്തിര യോഗം ചേര്‍ന്ന്‌ സ്‌റ്റേഡിയം അനിശ്‌ചിതമായി അടച്ചിടാന്‍ തീരുമാനിച്ചു.