കെ.ഇ. ഇസ്മയില്‍ സി. ദിവാകരനെതിരെ

single-img
18 August 2014

KE_ISMAIL_DSC_0596.resizedബെന്നറ്റിന്റെ സ്ഥാനാര്‍ത്ഥിത്വം വളഞ്ഞവഴിയിലൂടെയായിരുന്നുവെന്നും അതിനായി സി.ദിവാകരന്‍ അമിത താല്‍പര്യം കാണിച്ചുവെന്നും കാട്ടി കെ. ഇ. ഇസ്മായില്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. ഇപ്പോള്‍ ആയുര്‍വേദ ചികിത്സയിലായതിനാല്‍ സി.പിഐ ദേശീയ എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കില്ലെന്നും പകരം അദ്ദേഹത്തിന്റെ അഭിപ്രായം രേഖപ്പെടുത്തിയാണ് സിപിഐ സെക്രട്ടറി സുധാകര്‍ റെഡ്ഡിക്ക് കത്തയച്ചത്.

ദിവാകരനടക്കമുള്ളവര്‍ക്ക് ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പങ്കുണെ്ടന്നും കെ.ഇ. ഇസ്മായില്‍ ആരോപിച്ചു. സ്ഥാനാര്‍ഥിയാകാന്‍ താല്പര്യമില്ലാത്തവരെ ചേര്‍ത്താണ് ആദ്യ പട്ടികയുണ്ടാക്കിയതെന്നും താല്പര്യമുള്ളവരെ ബോധപൂര്‍വം ഒഴിവാക്കിയതാണെന്നും ഇസ്മയില്‍ കത്തില്‍ ആരോപിക്കുന്നു. ദിവാകരനെതിരായ അച്ചടക്കനടപടിയില്‍ തെറ്റില്ലെന്നും ഇസ്മയില്‍ പറഞ്ഞു.