ഒന്നേകാല്‍ പവന്‍ സ്വര്‍ണ്ണത്തിന്റെ പേരില്‍ പീഡനം സഹിക്കാനാകാതെ യുവതി തീകൊളുത്തി മരിച്ച കേസില്‍ ഭര്‍തൃ മാതാവിന് ഏഴു വര്‍ഷം തടവ്

single-img
22 July 2014

courtകോഴിക്കോട് പുതുപ്പാടി സ്വദേശിയായ ചേലോട്ടില്‍ സൗമ്യ(20) തീകൊളുത്തി മരിച്ച സംഭവത്തി യുവതിയുടെ ഭര്‍ത്താവിന്റെ അമ്മയ്ക്ക് ഏഴു വര്‍ഷം തടവ്. ഭര്‍ത്താവ് ഗിരീഷിന്റെ മാതാവ് വള്ളിക്ക് കോടതി ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ സ്ത്രീധന പീഡനം സംശയാതീതമായി തെളിയിക്കപ്പെട്ടതായും കോടതി വിധിയില്‍ പ്രസ്താവിക്കുന്നു. മാറാട് പ്രത്യേക സെഷന്‍സ് കോടതി ജഡ്ജ് കൃഷ്ണകുമാറാണ് വിധി പ്രസ്താവിച്ചത്.

കേസില്‍ യുവതിയുടെ ഭര്‍ത്താവ് ഗിരീഷ് (30), ഗിരീഷിന്റെ മാതാവിന്റെ സഹോദരി ഗംഗ(42), പ്രായപൂര്‍ത്തിയാകാത്ത ഭര്‍തൃസഹോദരി എന്നിവരും പ്രതികളായിരുന്നു. ഇവരെ കോടതി തിങ്കളാഴ്ച വെറുതെ വിട്ടിരുന്നു. പ്രായ പൂര്‍ത്തിയാകാത്ത സഹോദരിയുടെ കേസ് ജുവനൈല്‍ ജസ്റ്റീസ് പരിഗണിച്ചുവരികയാണ്.

സ്ത്രീധനമായി എട്ടു പവന്‍ സ്വര്‍ണം നല്‍കാമെന്നായിരുന്നു വിവാഹ സമയത്ത് സൗമ്യയുടെ വീട്ടുകാര്‍ പറഞ്ഞിരുന്നതെന്നും എന്നാല്‍ വിവാഹത്തിന് ശേഷം സൗമ്യയുടെ വീട്ടുകാര്‍ ഒന്നേകാല്‍ പവന്‍ സ്വര്‍ണം നല്‍കിയില്ലെന്ന് പറഞ്ഞാണ് വള്ളി സൗമ്യയെ പീഡിപ്പിച്ചതെന്നുമാണ് കേസ്. ഭര്‍തൃവീട്ടില്‍ വച്ച് 2008 മാര്‍ച്ച് എട്ടിന്്് സൗമ്യ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയും 2008 ഓഗസ്റ്റ് 30ന്് മരണമടയുകയുമായിരുന്ന സൗമ്യയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്.