മോദി സർക്കാരിന്റെ ആദ്യ റെയിൽവെ ബജറ്റിൽ കേരളത്തിന്റെ പ്രധാന ചില ആവശ്യങ്ങൾ ഇതൊക്കെ
6 July 2014
- നെയ്യാറ്റിൻകരയിൽ റെയിൽവേ മെഡിക്കൽകോളേജിന്റെ പണിതുടങ്ങണം.
- അങ്കമാലി ശബരിപാത യാഥാർത്ഥ്യമാക്കണം
- തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്കുയർത്തണം.
- ഷൊർണൂർ – മംഗലാപുരം പാതയുടെ വൈദ്യുതീകരണം വേഗത്തിലാക്കണം.
- കൊച്ചുവേളിയിലും എറണാകുളത്തും പിറ്റ്‌ലൈൻ പൂർത്തീകരിക്കാൻ പണം നൽകണം.
- ആലപ്പുഴയിലെ പിറ്റ്‌ലൈൻ നീളം കൂട്ടണം.
- കണ്ണൂരിലും രണ്ട് പിറ്റ്‌ലൈൻ വേണം.
- പാലക്കാട് ടൗൺ- പൊള്ളാച്ചി ഗേജ് മാറ്റം പൂർത്തിയാക്കാൻ 20 കോടി അനുവദിക്കണം.
- നേമം, കോട്ടയം എന്നിവിടങ്ങളിൽ പാസഞ്ചർ ടെർമിനലുകൾക്ക് പണം വേണം.
- 13 റെയിൽവേ മേൽപ്പാലങ്ങൾക്ക് പണം വകയിരുത്തണം.
- കായംകുളം-എറണാകുളം പാതയിരട്ടിപ്പിക്കലിന് കൂടുതൽ പണം വേണം.
- തിരുവനന്തപുരം – കന്യാകുമാരി (87 കി.മീ) പാത ഇരട്ടിപ്പിക്കൽ, ഷൊർണൂർ – മംഗലാപുരം ഇരട്ടപ്പാത, എറണാകുളം – ഷൊർണൂർ നാലുവരിപ്പാത എന്നിവയ്ക്ക് പണം അനുവദിക്കണം.
- കൊല്ലം റെയിൽവേ സ്റ്റേഷന് രണ്ടാം ടെർമിനലിനു വേണ്ടി സമർപ്പിച്ച പദ്ധതിയിൽ അടിയന്തരനടപടി വേണം.
- മലബാർ മേഖലയിൽ കൂടുതൽ ട്രെയിനുകൾ .
- കേരളത്തിൽ നിന്നും ഡൽഹി ,ബംഗ്ലൂർ തുടങ്ങിയ മെട്രോ സിറ്റിയിലേക്ക് കൂടുതൽ ട്രെയിനുകൾ.
- കാലപഴക്കം ആയ ബോഗികൾ മാറ്റണം