മദ്യം ഒരു ജീവൻ കൂടി കവർന്നു.മദ്യ ലഹരിയിൽ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി
ഒരുമിച്ച് മദ്യപിച്ച ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കിനിടെ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി.നാൽപ്പത്തിനാലുകാരനായ ഹരീഷിനെയാണു 21 കാരിയായ ഭാര്യ പ്രശാന്തിനി കൊലപ്പെടുത്തിയത്. മംഗലാപുരത്താണു സംഭവം
സംഭവം സംബന്ധിച്ച് പോലീസിന്റെ വിശദീകരണം ഇങ്ങനെയാണു ഹരീഷും ഭാര്യയും വീട്ടിൽ വെച്ച് മദ്യപിക്കുക പതിവാണു, സംഭവ ദിവസവും ഇവർ മദ്യപിക്കുകയും വഴക്ക് കൂടുകയും ചെയ്തു.വഴക്കിനിടെ പ്രശാന്തിനിയുടെ മുടി പിടിച്ച് തല ചുമരിലിടിച്ചു.ഇതിൽ പ്രകോപിതയായ പ്രശാന്തിനി ഹരീഷിന്റെ കഴുത്തിൽ ഞെക്കുകയും കഴുത്തിൽ കയർ കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു.
തുടർന്ന് പ്രശാന്തിനി ഭർതൃ സഹോദരിയുടെ വീട്ടിൽ പോയി മദ്യ ലഹരിയിൽ നിന്ന് ഭർത്താവ് എഴുനേല്ക്കുന്നില്ലെന്ന് അറിയിച്ചു.ഡോക്ടർ വീട്ടിലെത്തി മരണം സ്ഥിരീകരിക്കുക ആയിരുന്നു.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കഴുത്തിലെ കുരുക്കിന്റെ അടയാളം കാണുകയും സമീപത്ത് നിന്ന് കയർ കണ്ടെടുക്കുകയുമായിരുന്നു
തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പ്രശാന്തിനി കുറ്റം സമ്മതിച്ചു.പോലീസ് അറസ്റ്റ് ചെയ്ത പ്രശാന്തിനിയെ കോടതിയിൽ ഹാജരാക്കി