ദേശീയ പാര്‍ട്ടി പദവി നഷ്‌ടമാകാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ സി.പി.ഐക്ക് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.
ദേശീയ പാര്‍ട്ടി പദവി നഷ്‌ടമാകാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ സി.പി.ഐക്ക് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.നാളെ പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് കമ്മീഷന്റെ നോട്ടീസ് എത്തിയിരിക്കുന്നത്. തൃശൂര്‍ ലോക്‌സഭാംഗം സി.എന്‍. ജയദേവന്‍ മാത്രമാണു സിപിഐക്ക് ലോക്സഭയിലുള്ള പ്രാതിനിധ്യം.
ആകെ പോള്‍ ചെയ്‌ത വോട്ടില്‍ ആറ് ശതമാനം നേടുകയും ലോക്‌സഭയില്‍ കുറഞ്ഞത് നാല് അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തുകയും ചെയ്‌താലാണ് ദേശീയപാര്‍ട്ടിയായി അംഗീകരിക്കുന്നത്. മൂന്ന് വ്യത്യസ്‌ത സംസ്‌ഥാനങ്ങളില്‍ നിന്ന് ലോക്‌സഭയിലെ മൊത്തം അംഗ സംഖ്യയുടെ രണ്ട് ശതമാനം(543 അംഗ സഭയിലെ 11 പേര്‍) പ്രതിനിധികളായി ഉണ്ടായിരുന്നാലും ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താമായിരുന്നു. ഈ വ്യവസ്‌ഥകള്‍ ഒന്നും സിപിഐക്ക് പാലിക്കാനായില്ല ഇതിനാലാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ഇന്നും നാളെയുമായി സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് ചേരും. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് ദിവസമാണ് ദേശീയ കൗണ്‍സില്‍ നടക്കുക.