മണാലിയിൽ മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നു വിട്ടതിനെതുടർന്ന് ഒഴുക്കിൽപ്പെട്ട് 24 പേരെ കാണാതായി
9 June 2014
ഹിമാചൽ പ്രദേശിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ മണാലിയിൽ മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നു വിട്ടതിനെതുടർന്ന് ഒഴുക്കിൽപ്പെട്ട് 24 പേരെ കാണാതായി. കാണാതായവരിൽ ഭൂരിഭാഗവും വിനോദ സഞ്ചാരത്തിന് ഹൈദരാബാദിൽ നിന്നെത്തിയ എൻജിനീയറിംങ് വിദ്യാർത്ഥികളാണെന്ന് അധികൃതർ പറഞ്ഞു.
മണ്ഡിയിൽ ബിയാസ് നദിക്കു കുറുകെയുള്ള ലർജി അണക്കെട്ടാണ് മുന്നറിയിപ്പില്ലാതെ ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ അധികൃതർ തുറന്നുവിട്ടത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.