മകളെ മാനഭംഗം ചെയ്ത കേസ് പിൻവലിക്കാത്തതിനു അമ്മയെ പരസ്യമായി നഗ്നയാക്കി മർദ്ദിച്ചു

single-img
30 May 2014

8208_minor-girl-rape2993രണ്ട് ദളിത് പെൺകുട്ടികളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയ വാർത്ത വന്നതിനു പിന്നാലെ ഉത്തർ പ്രദേശിൽ നിന്ന് മറ്റൊരു ഞെട്ടിക്കുന്ന വാർത്ത കൂടി.മകള്‍ മാനഭംഗം ചെയ്യപ്പെട്ടതിനെ കുറിച്ച് നൽകിയ പരാതി പിൻവലിക്കാത്തതിനു അമ്മയെ പ്രതിയുടെ അച്ഛനും സംഘവും മര്‍ദിക്കുകയും പൊതുജനമധ്യേ നഗ്‌നയാക്കുകയും ചെയ്തു. തിങ്കളാഴ്ചയാണു നാടിനെ നടുക്കിയ സംഭവം നടന്നത്.സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ ജന്മനാടായ ഇറ്റാവയിലാണ് സംഭവം.

മകളെ മാനംഭഗം ചെയ്ത പ്രതി സണ്ണി യാദവിന്റെ പിതാവ് ബസന്ത് യാദവും നാലു കൂട്ടാളികളും ചേർന്നാണു പീഡനത്തിനിരയായ കുട്ടിയുടെ അമ്മയെ പരസ്യമായി മർദ്ധിക്കുകയും നഗ്നയാക്കുകയും ചെയ്തത്.സണ്ണി യാദവിനെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇയാളുടെ വീട്ടുകാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ നിരന്തരമായി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു.

അക്രമത്തിനിരയായ പെൺകുട്ടിയുടെ അമ്മ ഗുരുതരാവസ്ഥയിലാണു

  • ഇറ്റാവയിൽ ഇത്തരം ക്രൂരസംഭവങ്ങളുടെ ആദ്യമായല്ല
  • 20 വയസുകാരിയെ പീഡിപ്പിച്ച ശേഷം തെളിവില്ലാതാക്കാൻ കത്തിച്ച സംഭവം
  • സഹോദരിയെ അപമാനിക്കാൻ ശ്രമിച്ചവരെ ചോദ്യം ചെയ്ത 18 കാരനെ തല്ലിക്കൊന്ന സംഭവം
  • ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്ത സംഭവം
  • പീഡിപ്പിച്ച ശേഷം വീഡിയോ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനു ബാലിക ആത്മഹത്യ ചെയ്ത സംഭവം
  • 16 കാരിയെ പീഡിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയ സംഭവം

തുടങ്ങിയ സംഭവങ്ങൾ 2013നു ശേഷം ഇറ്റാവയിൽ നടന്ന സംഭവങ്ങളാണു.