ലൈംഗീകാരോപണക്കേസില്‍ മൊഴി നല്‍കാന്‍ ഇന്നും സരിത കോടതിയിലെത്തിയില്ല
സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്. നായര്‍ അബ്ദുള്ളകുട്ടി എംഎല്‍എയ്‌ക്കെതിരായ ലൈംഗീകാരോപണക്കേസില്‍ മൊഴി നല്‍കാന്‍ ഇന്നും കോടതിയിലെത്തിയില്ല. ഇന്ന് 2.45 ന് കേസ് പരിഗണിച്ച തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി സരിതയുടെ അഭാവത്തില്‍ കേസ് ഈ മാസം 29 ലേയ്‌ക്ക് നീട്ടിവെച്ചു.
29 നും മൊഴി നല്‍കാനെത്തിയില്ലെങ്കില്‍ പരാതിക്കാരിക്ക് ഇനി ഒരിക്കല്‍ക്കൂടി അവസരം നല്‍കില്ലെന്ന് കോടതി വ്യക്‌തമാക്കി.എന്നാൽ കേസ് നീട്ടിവെച്ച് തൊട്ടുപിന്നാലെ സരിതയും അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനും തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലെത്തി. മൂന്ന് മണിക്ക് ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചിരുന്നതെന്നും അതനുസരിച്ചാണ് എത്തിയതെന്നും സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണന്‍ പറഞ്ഞു.
എന്നാല്‍, കോടതി രേഖകളില്‍ 2.45 ന് ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.ഇത് അഞ്ചാം തവണയാണ് അബ്‌ദുള്ളക്കുട്ടിക്കെതിരെ മൊഴി നല്‍കാനായി കോടതി സരിതയ്‌ക്ക് സമയം അനുവദിക്കുന്നത്.