മുംബൈ ഇന്ത്യന്‍സിന് ഏഴു വിക്കറ്റ് ജയം
ഹൈദരാബാദ്: ഇന്നലെ നടന്ന ഐ.പി.എല്ലില്‍ മത്സരത്തിൽ ഹൈദരാബാദിനെ മുംബൈ ഇന്ത്യന്‍സ് ഏഴു വിക്കറ്റ് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്‌ത ഹൈദരാബാദ് ടീം നിശ്‌ചിത 20 ഓവറില്‍ മൂന്നിന് 157 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത മുംബൈ ടീം 18.4 ഓവറില്‍ മൂന്നിന് 160 റണ്ണെടുത്തു. ഓപണര്‍ ലെന്‍ഡല്‍ സിമ്മണ്‍സിന്‍െറയും (50 പന്തില്‍ 68) അമ്പാട്ടി റായിഡുവിന്‍െറയും (46 പന്തില്‍ 68) അര്‍ധശതക മികവില്‍ എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെ വിജയത്തിലത്തെി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (14) കീറന്‍ പൊള്ളാഡും (6) പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹൈദരാബാദ് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. ഓപണര്‍ ആരോണ്‍ ഫിഞ്ചിന്‍െറ (68) അര്‍ധശതകമായിരുന്നു ഹൈദരാബാദ് ഇന്നിങ്സിന്‍െറ നട്ടെല്ല്. അവസാന ഓവറുകളില്‍ വെടിക്കെട്ട് തീർത്ത ഡേവിഡ് വാര്‍ണറും (55*) റണ്‍സുയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
ഓപണർ ശിഖര്‍ ധവാൻ(11)മലിംഗയുടെ പന്തില്‍ ക്ലീൻബൗൾഡായി മടങ്ങ. പിന്നാലെ കാര്യമായ സംഭാവനയില്ലാതെ ലോകേഷ് രാഹുലും (10) പുറത്തായി. മൂന്നാം വിക്കറ്റില്‍ ഫിഞ്ചും വാര്‍ണറും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ ഹൈദരാബാദ് ടീം കരകയറി.31 പന്തില്‍ ആറ് ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു വാര്‍ണറുടെ ബാറ്റിങ്.