പതിനൊന്ന് വയസ്സുകാരിയെ അച്ഛനും അറുപതുകാരനായ അയല്‍ക്കാരനും പീഡിപ്പിച്ചു

single-img
7 May 2014

rape-minorപതിനൊന്നുകാരിയായ സ്വന്തം മകളെ അച്ഛനും അയല്‍വാസിയായ വൃദ്ധനും പീഡിപ്പിച്ചെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. പൂജപ്പുര നിര്‍ഭയയില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് പൂജപ്പുര പോലീസ് പിതാവിനെതിരെയും അയല്‍വാസിയായ വൃദ്ധനെതിരെയും കേസെടുത്തത്.

തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് പുളിയാംകോട് സ്വദേശിനിയായ ബാലികയാണ് പിതാവിന്റെയും അയല്‍ക്കാരന്റെയും ക്രൂരമായ പീഡനത്തിനിരയായത്. പോത്തന്‍കോട്ടെ വീട്ടില്‍ വച്ച് മാതാവ് ജോലിക്ക് പോയ സമയത്താണ് പിതാവ് പീഡിപ്പിച്ചിരുന്നത്. പീഡനം കുറെ മാസങ്ങളായി നടന്നു വരികയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി.

അമ്മ ജോലിക്ക് പോകുമ്പോള്‍ വീട്ടില്‍ ഒറ്റയ്ക്കാകുന്ന കുട്ടിയെ അയല്‍വാസിയായ അറുപതുകാരനും കുട്ടിയെ റബര്‍ പുരയിടത്തില്‍ കൊണ്ട് പോയി പീഡിപ്പിച്ചിരുന്നതായി കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്.