ഗുരുവായൂരിലെ തിരുവാഭരണത്തിന്റെ കാര്യത്തില്‍ കരുണാകരനെ അപമാനിച്ചവര്‍ മാപ്പുപറയണമെന്ന് കെ. മുരളീധരന്‍

single-img
25 April 2014

16TH_MURALEEDHARAN_695538fഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണം കാണാതായതിന്റെ പേരില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനെ അപമാനിച്ചവര്‍ മാപ്പു പറയണമെന്ന് മകനും എംഎല്‍എയുമായ കെ. മുരളീധരന്‍. 29 വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായ തിരുവാഭരണം ക്ഷേത്രക്കിണറ്റില്‍ നിന്നു കണെ്ടടുത്ത സാഹചര്യത്തിലാണ് മരളീധരന്റെ പ്രസ്താവന.

ഗുരുവായൂര്‍ ഭക്തന്‍ കൂടിയായിരുന്ന തന്റെ പിതാവിന് അന്നത്തെ കേസ് ഏറെ ദുഃഖമുളവാക്കിയിരുന്നു. എന്നാല്‍ കേസ് പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുയാണ് ചെയ്തത്. 29 വര്‍ഷങ്ങള്‍ക്കു ശേഷം സത്യം പുറത്തുന്നതില്‍ സന്തോഷമുണെ്ടന്നും അദ്ദേഹം പറഞ്ഞു.