ജഡേജയുടെ ഓള്‍റൗണ്ട് മികിവില്‍ ചെന്നൈക്ക് ജയം
ദുബായ്: ഐ.പി.എല്ലില്‍ രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികിവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഏഴുറണ്ണിന്റെ ആവേശോജ്വല ജയം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ ആറു വിക്കറ്റിന് 140 റണ്ണെടുത്തു. എന്നാൽ രണ്ടാമത് ബാറ്റ് ചെയ്ത രാജസ്‌ഥാന്‍ 19.5-ാം ഓവറില്‍ 133 റണ്ണിന് ഓള്‍ ഔട്ടായി. നാലോവറില്‍ 33 റണ്‍ വഴങ്ങി നാലുവിക്കറ്റെടുത്ത് ബൗളിംഗിലും 33 പന്തില്‍ 36 റണ്ണെടുത്ത് ബാറ്റിംഗിലും തിളങ്ങിയ ജഡേജയാണ് കളിയിലെ കേമന്‍.
ഓപ്പണര്‍ വെസ്റ്റിന്‍ഡീസുകാരനായ ഡ്വയിന്‍ സ്മിത്ത് 28 പന്തില്‍ നേടിയ 50 റണ്‍സും ചെന്നൈയുടെ ടോട്ടലിലേക്ക് കാര്യമായി സംഭാവന ചെയ്തു.
അശ്വിന്‍ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 25 റണ്‍ വേണ്ടിയിരുന്ന രാജസ്‌ഥാനെ വാലറ്റക്കാരന്‍ ധവാന്‍ കുല്‍ക്കര്‍ണിയുടെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് രാജസ്ഥാനെ ജയത്തിനരികിലെത്തിച്ചത്. 19 പന്തില്‍ 28 റണ്ണുമായി ടോപ്‌സ്കോററായ കുല്‍ക്കര്‍ണി പുറത്താകാതെ നിന്നു.
നേരത്തേ രണ്ടു വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങിയ രജത് ഭാട്ടിയ 23 റണ്ണെടുത്തു.
മലയാളിതാരം സഞ്‌ജു സാംസണ്‍ 16 പന്തില്‍ രണ്ടു സിക്‌സടക്കം 16 റണ്‍ നേടി.ചെന്നൈക്ക് വേണ്ടി ബെന്‍ ഹില്‍ഫെന്‍ഹാസ്, ഈശ്വര്‍ പാണ്ഡെ, ആര്‍. അശ്വിന്‍, മോഹിത് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ചെന്നൈയുടെ ബൗളിങ്ങിനെക്കാള്‍ രാജസ്ഥാന്റെ തത്വദീക്ഷയില്ലാത്ത ബാറ്റിങ്ങാണ് രണ്ടാമത്തെ തോല്‍വിയിലേക്ക് രാജസ്ഥാനെ തള്ളിയിട്ടത്. ജാഗ്രതയോടെ കളിക്കുന്നതിനുപകരം വായുവില്‍ ഉയര്‍ത്തിയടിച്ച് റണ്‍ വാരാനുള്ള ശ്രമമാണ് കൂട്ടത്തകര്‍ച്ചയിലേക്ക് രാജസ്ഥാനെ തള്ളിയിട്ടത്.
എന്നാൽ ബൗളിങ്ങിൽ തിളങ്ങിയ രാജസ്ഥാനുവേണ്ടി രജത് ഭാട്ടിയ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റെടുത്തു. ഫോക്‌നര്‍, ടാംബെ, ബിന്നി എന്നിവര്‍ ഓരോ വിക്കറ്റു വീതം നേടി.