അഞ്ചു വയസുകാരിക്കു ക്രൂരപീഡനം; മാതാവ് അറസ്റ്റില്‍, രണ്ടാനച്ഛന്‍ ഒളിവില്‍

single-img
23 April 2014

rape-minorവീണ്ടും ബാലപീഡനം. മംഗലാപുരത്ത് ബെല്‍ത്തങ്ങാടിയില്‍ മലയാളിയായ അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിക്കുകയും ലൈംഗികാവയവങ്ങളില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ രണ്ടാനച്ഛന്‍ ഒളിവിലാണ്. ബെല്‍ത്തങ്ങാടിയില്‍ വാടകയ്ക്കു താമസിക്കുന്ന ഫൗസിയയുടെ മകള്‍ ഫാഹിമയാണ് ക്രൂരമായ ആക്രമണത്തിനിരയായത്. ഫൗസിയയയെ റിമാന്റ് ചെയ്തു.

ജനനേന്ദ്രിയത്തിലടക്കം സിഗരറ്റ് കുറ്റി കൊണ്ടു പൊള്ളലേല്‍പ്പിക്കപ്പെട്ട ഫാഹിമ ആശുപത്രിയില്‍ ചികിത്സയിലാണ്. ദേഹമാസകലം മര്‍ദനം നടത്തിയതിന്റെ പാടകളും കുട്ടിയില്‍ കാണാന്‍ കഴിഞ്ഞതായി പോലീസ് വെളിപ്പെടുത്തി. സംഭവത്തില്‍ രപതിയായ ഫൗസിയയുടെ രണ്ടാം ഭര്‍ത്താവ് മുഹമ്മദ് ഷാഫി സംഭവത്തിനുശേഷം ഒളിവില്‍ പോയിരിക്കുകയാണ്.

ഫൗസിയയുടെ ആദ്യ ഭര്‍ത്താവിലുണ്ടായ മകളായ ഫാഹിമയെ മുഹമ്മദ് ഷാഫി ശാരീരികമായി പീഡിപ്പിക്കുയും സിഗരറ്റ് കുറ്റി കൊണ്ടു കുട്ടിയുടെ ലൈംഗികാവയവങ്ങളില്‍ പൊള്ളലേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. മുഹമ്മദ് ഷാഫി മകളെ ദ്രോഹിക്കുന്നതിനു ഫൗസിയ കൂട്ടുനില്‍ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. നേരത്തേ പുത്തൂരിലായിരുന്ന കുടുംബം അടുത്തിടെയാണു ബെല്‍ത്തങ്ങാടിയിലെ വാടക വീട്ടിലേക്ക് താമസം മാറിയത്.

കര്‍ണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.