അനുശാന്തിക്ക് സഹതടവുകാരുടെ മര്‍ദ്ദനം

single-img
23 April 2014

anushanthiതിരുവനന്തപുരം :  ആറ്റിങ്ങല്‍ ഇരട്ട കൊലപാതകകേസിലെ പ്രതിയായ അനുശാന്തിക്ക് അട്ടകുളങ്ങരയുള്ള വനിതാ ജയിലില്‍ വെച്ച് സഹതടവുകാരുടെ മര്‍ദ്ദനമേറ്റു. അനുശാന്തിയെ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ്‌ ചെയ്തിരുന്നു.

സഹതടവുകാരായ ഒരു സംഘം സ്ത്രീകള്‍ ചേര്‍ന്ന് അനുശാന്തിയെ മര്‍ദിക്കുകയായിരുന്നു. കേസിലെ പ്രതി ലിനോ മാത്യുവിനെ കൊല നടന്ന ആലംകോട്ടെ വീട്ടില്‍ എത്തിച്ച് കഴിഞ്ഞ ദിവസം പോലീസ് തെളിവെടുത്തു. കനത്ത സുരക്ഷയിലാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്.

ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് പ്രതിയെ കൊല നടന്ന വീട്ടില്‍ എത്തിച്ചത്. 10 മിനിറ്റുകൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് പ്രതിയുമായി മടങ്ങി. സുരക്ഷയ്ക്കായി എആര്‍ ക്യാമ്പില്‍ നിന്ന് ഉള്‍പ്പടെ ഇരുനൂറോളം പോലീസുകാരെ നിയോഗിച്ചിരുന്നു. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ സ്ഥലത്തെത്തിയിരുന്നു.