ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം: കനത്ത പോലീസ് സാന്നിദ്ധ്യത്തില്‍ തെളിവെടുപ്പ് നടത്തി

single-img
22 April 2014

10ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി ലിനോ മാത്യുവിനെ കനത്ത സുരക്ഷയില്‍ കൊല നടന്ന വീട്ടില്‍ എത്തിച്ച് പോലീസ് തെളിവെടുത്തു. പ്രതിയെ നാട്ടുകാര്‍ ആക്രമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.

വൈകുന്നേരം മൂന്നോടെ പ്രതിയെ കൊല നടന്ന വീട്ടില്‍ എത്തിച്ച് 10 മിനിറ്റുകൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് മടങ്ങി. ഇന്നലെ ടെക്മനാപാര്‍ക്കില്‍ പ്രതി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷയ്ക്കായി എആര്‍ ക്യാമ്പില്‍ നിന്ന് ഉള്‍പ്പടെ ഇരുനൂറോളം പോലീസുകാരെ നിയോഗിച്ചിരുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു സുരക്ഷ ഒരുക്കിയത്.

പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പ്രശ്‌നങ്ങള്‍ ഒന്നും തന്നെ പോലീസിന്റെ മുന്‍ കരുതല്‍ മൂലം ഉണ്ടായില്ല.