നൈജീരിയയില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനികളെ സൈന്യം മോചിപ്പിച്ചു

single-img
17 April 2014

map_of_nigeriaവടക്കന്‍ നൈജീരിയയില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനികളില്‍ ഭൂരിഭാഗം പേരെയും സൈന്യം മോചിപ്പിച്ചു. എന്നാല്‍ എത്രപേരെ മോചിപ്പിച്ചെന്നോ എവിടെ നിന്നാണ് കുട്ടികളെ കണ്‌ടെത്തിയതെന്നോ സൈന്യം വെളിപ്പെടുത്തിയിട്ടില്ല. തട്ടിക്കൊണ്ടുപോയ എട്ടുവിദ്യാര്‍ഥികളെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ലെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

നൂറോളം വിദ്യാര്‍ഥിനികളെയാണ് കഴിഞ്ഞദിവസം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. കുട്ടികളെ തട്ടിയെടുക്കുന്നതിന് മുമ്പ് നടന്ന ആക്രമണത്തില്‍ സ്‌കൂളിന് കാവല്‍ നിന്ന ഒരു സൈനികനും പോലീസ് ഉദ്യോഗസ്ഥനും തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. അതേ ദിവസം അബൂജയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 75 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച വടക്ക് കിഴക്കന്‍ നൈജീരിയയില്‍ നടന്ന മറ്റൊരാക്രമണത്തില്‍ 20 പേരും കൊല്ലപ്പെട്ടു.