ബിജെപിക്കാരില്‍നിന്നുമുള്ള വധഭീഷണിയെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ പോലീസ് സംരക്ഷണം തേടി

single-img
17 April 2014

Nalink_Kumar_Kateelമംഗലാപുരത്തെ ബിജെപി സ്ഥാനാര്‍ഥി നളിന്‍കുമാര്‍ കാട്ടീലിനെതിരേ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ചാനല്‍ ലേഖകനു വധഭീഷണിയുണ്ടായതിനേത്തുടര്‍ന്നു മംഗലാപുരത്തെ മാധ്യമപ്രവര്‍ത്തകര്‍ പോലീസ് സംരക്ഷണം തേടി. സുവര്‍ണ ന്യൂസ് ചാനലിന്റെ ലേഖകന്‍ സുകേഷ് കുമാറിനാണു നേരിട്ടും ഓണ്‍ലൈന്‍മുഖേനയും പലതവണയായി വധഭീഷണിയുണ്ടായത്.

2011 ഓഗസ്റ്റ് ഒന്നിനും 2013 ഒക്ടോബറിനുമിടയില്‍ നളിന്‍കുമാര്‍ ഒരു സ്ത്രീയെ 3,742 തവണ ഫോണ്‍ വിളിച്ചതായി ആരോപിച്ചു സ്വതന്ത്ര സ്ഥാനാര്‍ഥി സുധാത്ത് ജെയിന്‍ മാധ്യമങ്ങള്‍ക്കു പത്രക്കുറിപ്പു നല്‍കിയിരുന്നു. ഫോണ്‍കോളുകളുടെ വിശദാംശങ്ങളടങ്ങിയ സിഡിയും നല്‍കി. സുവര്‍ണ ന്യൂസ് ചാനലുള്‍പ്പെടെയുള്ള ഒട്ടുമിക്ക ചാനലുകളും പത്രങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതേത്തുടര്‍ന്നാണു സുവര്‍ണ ന്യൂസ് ലേഖകന്‍ സുകേഷിനു നേരിട്ടും ഫേസ്ബുക്ക്, വാട്‌സ് അപ്പ് എന്നിവ മുഖേനയും ഭീഷണിസന്ദേശങ്ങള്‍ എത്തിയത്.