മാതൃത്വത്തിന്റെ കപടമുഖം: ആറ്റിങ്ങലില്‍ സ്വന്തം കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്താന്‍ കാമുകനെ വിട്ട അനുശാന്തിയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചര്‍ കുഞ്ഞിന്റെ ഫോട്ടോ

single-img
17 April 2014

ആറ്റിങ്ങലിലെ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി അനുശാന്തിയുടെ ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രമായി ഇട്ടിരിക്കുന്നത് കുഞ്ഞിന്റെ ഫോട്ടോയാണ്. സ്വന്തം കുഞ്ഞിനേയും ഭര്‍ത്താവിനെയും വെട്ടിക്കൊലപ്പെടുത്താന്‍ കാമുകനെ വിട്ടു അനുശാന്തിയാണ് നിഷ്കളങ്കയായ കുഞ്ഞിന്റെ മുഖം ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്.

ആറ്റിങ്ങലില്‍ നാലു വയസ്സുകാരിയുള്‍പ്പെടെ ഒരു കുടുംബത്തിലെ രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ട നാലുവയസുകാരിയുടെ മാതാവായ അനുശാന്തിയെയും  കാമുകനായ നിനോ മാത്യുവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആറ്റിങ്ങല്‍ സ്വദേശിയും കെഎസ്ഇബി ജീവനക്കാരനുമായ ലിഗേഷും മാമം സ്വദേശിനിയായ അനുശാന്തിയും തമ്മില്‍ ആറ് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. അതിനുശേഷം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയായ അനു സഹപ്രവര്‍ത്തകനായ നിനോ മാത്യുവുമായി പ്രണയത്തിലാവുകയായിരുന്നു. ലിഗേഷിനൊപ്പം താമസിക്കവെ തന്നെ അനു കാമുകനായ നിനോയുമായി ബന്ധം തുടര്‍ന്നിരുന്നു. ലിഗേഷിന് ജോലി പത്തനംതിട്ടയിലായതിനാല്‍ അതിന് സൗകര്യവുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ വിവരം അറിഞ്ഞ ലിഗേഷ് അനുവിനെ ചോദ്യം ചെയ്യുകയും നിനോയ്‌ക്കെതിരെ പോലീസില്‍ കേസുകൊടുക്കുകയും ചെയ്തു.

ലിഗേഷിനെ ഇല്ലാതാക്കണമെന്ന് അനുവും നിനോയും തീരുമാനിച്ചിരുന്നുവെന്നും ഒരുമിച്ച് ജീവിക്കാനാണ് കൊലപതാകങ്ങള്‍ ചെയ്തതെന്നും ചോദ്യം ചെയ്യലില്‍ ഇരുവരും വെളിപ്പെടുത്തി. നിനോയുമായി ജീവിക്കുന്നതിന് കുഞ്ഞും ലിഗേഷും തടസ്സമായി നിന്നതിനാലാണ് ഇരുവരെയും വകവരുത്താന്‍ നിനോയും അനുവും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.