തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എൽ.ഡി.എഫ് – യു.ഡി.എഫ് സംഘർഷം

single-img
8 April 2014

dfghdgfകായംകുളം പാർക്ക് ജംഗ്ഷനിൽ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ എൽ.ഡി.എഫ് – യു.ഡി.എഫ് സംഘർഷം. കല്ലേറിലും പൊലീസ് ലാത്തിച്ചാർജിലും ഇരുപത്തഞ്ചോളം പേർക്ക് പരിക്കേറ്റു. പാർക്ക് ജംഗ്ഷനിലെ ട്രാഫിക് ഐലന്റിന് മുകളിൽ നിന്ന് ട്രാഫിക്ക് ബാരിക്കേഡിൽ സ്ഥാപിച്ചിരുന്ന കൂർത്ത കമ്പിയിലേക്ക് വീണ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. എൽ.ഡി.എഫ് പ്രവർത്തകനായ കൊറ്റുകുളങ്ങര ചിറ്റക്കാട്ട് അൻസാറി (23) നാണ് പരിക്കേറ്റത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാർക്ക് ജംഗ്ഷനിൽ വൈകിട്ട് അഞ്ചരയോടെയാണ് സംഘർഷം ആരംഭിച്ചത്. കല്ലും സോഡാക്കുപ്പികളും ആയുധമാക്കിയാണ് ഇരുകൂട്ടരും പോരടിച്ചത്. പൊലീസ് ലാത്തി വീശിയിട്ടും കല്ലേറ് തുടർന്നു. ഇതിനിടയിൽ എൽ.ഡി.എഫിന്റെ അഞ്ച് പ്രചാരണ വാഹനങ്ങളും തകർത്തു. മറ്റ് സ്വകാര്യ വാഹനങ്ങൾക്കും കേടുപറ്റി. കല്ലേറിൽ യാത്രക്കാർക്കും പരിക്കേറ്റു.