എ.എന്‍. ഷംസീറും ടി.പി കേസ് പ്രതി കിര്‍മാനി മനോജും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍

single-img
5 April 2014

mullaഎ.എന്‍. ഷംസീറും ടി.പി കേസ് പ്രതി കിര്‍മാനി മനോജും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രിയും വടകര യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ മുല്ലപ്പളളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ടി.പി കേസ് പ്രതിയുമായി സംസാരിച്ച ഷംസീര്‍ ഗുരുതരകുറ്റമാണ് ചെയ്തതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ടി പിയുടെ വിധവ കെ കെ രമയാണ് ഷംസീറും കിര്‍മാണി മനോജും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണം രേഖകള്‍ സഹിതം ഹാജരാക്കിയത്. ടി പി കൊല്ലപ്പെടുന്നതിന് തലേദിവസവും അതിനു മുമ്പും ഇവര്‍ തമ്മില്‍ സംസാരിച്ചിരുന്നുവെന്നാണ് രേഖകളില്‍ നിന്നും വ്യക്തമാവുന്നത്.