നാമനിര്‍ദേശ പത്രിക സമർപ്പിക്കാൻ സ്ഥാനാര്‍ഥി എത്തിയത് പോത്തിന്‍ പുറത്ത്
പൊതുവെ കാലന്‍ ആണ് പോത്തിന്റെ പുറത്തേറി വരുന്നതെന്ന് പറയുന്നത് . എന്നാല്‍ , തിരുനെല്‍വേലിയില്‍ പോത്തിന്‍പുറത്തെത്തിയത് കാലനല്ല, സ്ഥാനാര്‍ഥി ആണ് . നാമനിര്‍ദേശ പത്രിക നല്‍കാന്‍ വേണ്ടി ആണ് സ്ഥാനാർഥി പോത്തിന്‍പുറത്തെത്തിയത്. കൈയില്‍ നാമനിര്‍ദേശ പത്രികയുമായി കളക്ടറേറ്റിലേയ്ക്ക് പോത്തിന്റെ പുറത്തു വന്ന സ്ഥാനാര്‍ഥിയെ കണ്ട് വരണാധികാരി അടക്കമുള്ളവര്‍ ആദ്യം ഒന്ന് ഞെട്ടി.
തിരുനെല്ലി മണ്ഡലത്തില്‍ ഹിന്ദു മക്കള്‍ കച്ചിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന എസ്.സുബ്രഹ്മണ്യനാണ് ജനശ്രദ്ധ നേടാനായി ഇത്തരം പുതിയ മാര്‍ഗം അവലംബിച്ചത്. യു.പി.എ സര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ച കാര്യം ജനങ്ങളുടെ ശ്രദ്ധയില്‍പെടുത്താനാണ് കളക്ടറേറ്റിലേയ്ക്കുള്ള യാത്ര പോത്തിന്റെ പുറത്താക്കിയതെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു.
യു.പി.എ. ഭരണത്തില്‍ തുടര്‍ന്നാല്‍ ജനങ്ങള്‍ പോത്തിന്റെ പുറത്ത് പോകേണ്ടിവരുമെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു. ഇന്ധനവില കാരണം എനിക്ക് കാര്‍ എടുത്തു കളക്ടറേറ്റിലേയ്ക്ക് വരാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഒരു സുഹൃത്തിന്റെ പോത്ത് കടമെടുത്തു-ഹിന്ദു മക്കള്‍ കച്ചി ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ സുബ്രഹ്മണ്യന്‍ പറഞ്ഞു.