തുഷാറിനെതിരേ സരിത പറഞ്ഞത് വേണുഗോപാലിനു വേണ്ടി: വെള്ളാപ്പള്ളി

single-img
2 April 2014

vellappallyമകനും എസ്.എന്‍.ഡി.പി യോഗം വൈസ് ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ സരിത നായര്‍ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നില്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലാണെന്നു വെള്ളാപ്പള്ളി നടേശന്‍. തന്നെ നിയന്ത്രിക്കാന്‍ സരിതയെ മുന്നില്‍ നിറുത്തി ആരും വരേണെ്ടന്നും പറയേണ്ടതു പറയേണ്ട സമയത്ത് പറയുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ നാക്കിനു പൂട്ടിടാനും തന്റെ രോമത്തില്‍ തൊടാന്‍ പോലും ആര്‍ക്കുമാവില്ല. ആരെയും എന്തും പറയാനുള്ള ലൈസന്‍സ് സരിതക്കുണെ്ടങ്കില്‍ പറയുന്നതിനു മറുപടി പറയാനുള്ള ലൈസന്‍സ് തനിക്കുമുണ്ട്. സരിതയുടെ അപ്പന്‍ വിചാരിച്ചാലും തന്റെ വായ മൂടികെട്ടാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കെ.സി.വേണുഗോപാല്‍ നല്‍കുന്ന പണത്തിനനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റാണു സരിത അപ്പപ്പോള്‍ നല്‍കുന്നത്. സരിത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വരെ ഭീഷണിപ്പെടുത്തി. തക്കസമയത്തു പണം കൈക്കലാക്കുകയാണ് സരിതയുടെ പരിപാടി. ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എല്ലാം അവസാനിക്കും. ഗണേഷ് കുമാറാണു ഏറ്റവും മികച്ചവന്‍ എന്നാണിപ്പോള്‍ സരിത പറയുന്നത്. സരിതയുമായുള്ള കെ.സി. വേണുഗോപാലിന്റെ ബന്ധത്തെക്കുറിച്ചു പറഞ്ഞതിനു അയച്ച വക്കീല്‍ നോട്ടീസിനു മറുപടി നല്‍കിയിരുന്നുവെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട നോട്ടീസില്‍ പിന്നെ ഒരു അനക്കവുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.