ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാര്‍ അപ്പീലിന്

single-img
31 March 2014

കൊച്ചി: മുഖ്യമന്ത്രിയുടെ പഴയ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. മുഖ്യമന്ത്രിക്കും ഓഫീസിനും പറയാനുള്ളത് കോടതി കേട്ടില്ലെന്നും ജുഡീഷ്യല്‍ അച്ചടക്കം പാലിക്കാതെയാണ് കോടതി പരാമര്‍ശമെന്നും അപ്പീലില്‍ സര്‍ക്കാര്‍ വാദിക്കുന്നു. അഡ്വക്കേറ്റ്യാ ജനറല്‍ ആണ് സര്‍ക്കാരിന് വേണ്ടി അപ്പീല്‍ നല്‍കിയത്.

അപ്പീല്‍ ഹൈക്കോടതി നാളെ പരിഗണിക്കും.ഇന്ന് പരിഗണിക്കുമെന്നാണ് കാലത്ത് കോടതി അറിയിച്ചിരുന്നതെങ്കിലും വിധിപകര്‍പ്പ് ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടായതിനെ ത്തുടര്‍ന്ന്‍  അപ്പീല്‍ പരിഗണിക്കുന്നത് നാളേക്ക് മാറ്റി. ഇതേസമയം അപ്പീല്‍ പരിഗണിക്കുന്നത് വൈകുന്നതിലുള്ള അതൃപ്തി എജി ഹൈക്കോടതി അസി.രജിസ്ട്രാറെ അറിയിച്ചു. അപ്പീല്‍ പരിഗണിക്കുന്നത് മനപൂര്‍വ്വം വൈകിക്കുകയാണെന്നാണ് എ ജിയുടെ പരാതി.

സിംഗിള്‍ ബെഞ്ചില്‍ നിന്നാണ് മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഉണ്ടായത്. ഇത് മാറ്റാന്‍ ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയത്.സുപ്രീംകോടതിയില്‍ നിന്ന് മുന്‍കാലങ്ങളിലുണ്ടായ ചില വിധികളുടെ അടിസ്ഥാനത്തില്‍ പരാമര്‍ശം മാറ്റിക്കിട്ടാവുന്നതാണെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. കേസില്‍ കക്ഷിയല്ലാത്ത ഭരണാധികാരിയെ കോടതികള്‍ നേരിട്ട് വിമര്‍ശിക്കരുതെന്ന് ഹരിയാണ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലക്കെതിരെയുള്ള കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ സുപ്രീംകോടതി വിധികൂടി അിടസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

അപ്പീല്‍ നല്‍കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ ആലുവ പാലസിലെത്തി എ.ജി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് തന്നെ അപ്പീല്‍ നല്‍കാനായിരുന്നു അഡ്വക്കേറ്റ് ജനറലിന് മുഖ്യമന്ത്രി നല്‍കിയ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പിന് മുമ്പ് പരാമര്‍ശം നീക്കികിട്ടിയാല്‍ അത് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

സിംഗിള്‍ ബെഞ്ചില്‍ നിന്നാണ് മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഉണ്ടായത്. ഇത് മാറ്റാന്‍ ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയത്.സുപ്രീംകോടതിയില്‍ നിന്ന് മുന്‍കാലങ്ങളിലുണ്ടായ ചില വിധികളുടെ അടിസ്ഥാനത്തില്‍ പരാമര്‍ശം മാറ്റിക്കിട്ടാവുന്നതാണെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. കേസില്‍ കക്ഷിയല്ലാത്ത ഭരണാധികാരിയെ കോടതികള്‍ നേരിട്ട് വിമര്‍ശിക്കരുതെന്ന് ഹരിയാണ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലക്കെതിരെയുള്ള കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ സുപ്രീംകോടതി വിധികൂടി അിടസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

സലീം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണത്തിന് കഴിഞ്ഞദിവസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രിക്കെതിരേയും കോടതിയുടെ ഗുരുതര പരാമര്‍ശമുണ്ടായി. പഴ്‌സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ജാഗ്രത കാട്ടിയില്ലെന്നും ഓഫീസില്‍ നടക്കുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രി ഉത്തരവാദിയെന്നും കോടതി കുറ്റപ്പെടുത്തി. അന്വേഷണം ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദ് ഉത്തരവിട്ടിട്ടുണ്ട്.