സുനന്ദയുടെ മരണകാരണം വിഷമല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. വിഷാദരോഗത്തിനുള്ള അല്‍പ്രാക്‌സ് ടാബ്‌ലെറ്റുകള്‍ അമിതമായി കഴിച്ചതാണെന്ന സൂചനയെ ബലപ്പെടുത്തുന്നതാണ് മെഡിക്കൽ റിപ്പോർട്ട്.സുനന്ദയുടെ ആന്തരികാവയവ പരിശോധന റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസിന് ലഭിച്ചു. മരുന്നുകളുടെ അമിതോപയോഗമാകാം മരണകാരണമെന്ന സൂചനയാണ് പരിശോധനാ റിപ്പോര്‍ട്ടിലുള്ളത്.
മാനസികസമ്മര്‍ദം കുറയ്ക്കുന്നതിനുള്ള അല്‍പ്രാക്‌സ് എന്ന ഗുളികയുടെ രണ്ട് സ്ട്രിപ്പുകള്‍ സുനന്ദയുടെ പേഴ്‌സില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പതിനഞ്ചോളം ഗുളികകള്‍ കഴിച്ചതായാണ് സ്ട്രിപ്പില്‍ നിന്ന് വ്യക്തമാകുന്നത്. അതിനെ ഏതാണ്ട് ശരിവെയ്ക്കുന്നതാണ് പുതിയറിപ്പോര്‍ട്ട്.
കഴിഞ്ഞ ജനുവരി17-ന് ഡല്‍ഹിയിലെ ഹോട്ടലിലാണ് സുനന്ദ പുഷ്കറെ മരിച്ച നിലയിൽ കണ്ടെത്തിയത്.മരണത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ സുനന്ദ അതിക്രമിച്ച് കയറി ട്വീറ്റുകളിട്ടതും തരൂരിന് പാക്ക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ബന്ധമുണ്ടെന്ന അവരുടെ വെളിപ്പെടുത്തലും ഏറെ വിവാദമായിരുന്നു.ജമ്മു കശ്മീരിലെ ബോമൈ സ്വദേശിനിയാണ് സുനന്ദ.