ഖുശ്‌വന്ത് സിംഗ് ഓര്‍മ്മയായി

single-img
20 March 2014

Khushwant Singhലോകപ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനും ചരിത്രകാരനുമായ ഖുശ്‌വന്ത് സിംഗ് (99) അന്തരിച്ചു. വാര്‍ധക്യസഹജമായ അവശതകളാല്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.

ഇലസ്‌ട്രേറ്റഡ് വീക്ക്‌ലി, ഹിന്ദുസ്ഥാന്‍ ടൈംസ്, നാഷണല്‍ ഹെറാള്‍ഡ്, യോജന എന്നിവയുടെ പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം 1974-ല്‍ പദ്മഭൂഷന്‍ മജതാവായെങ്കിലും സിക്ക് കലാപത്തെ തുടര്‍ന്ന് 1984-ല്‍ അദ്ദേഹം തന്റെ പുരസ്‌കാരം തിരികെ നല്കി. എന്നിരുന്നാലും രാജ്യം 2007-ല്‍ അദ്ദേഹത്തിന് പത്മവിഭൂഷണ്‍ നല്കി ആദരിച്ചു. 1980 മുതല്‍ 1986 വരെ രാജ്യസഭാംഗമായിരുന്നു ഖുശ്‌വന്ത് സിംഗ്.

ട്രെയിന്‍ ടു പാക്കിസ്ഥാന്‍, ഡല്‍ഹി, എ ഹിസ്റ്ററി ഓഫ് സിക്ക്‌സ്, ദ സിക്ക്‌സ് ടുഡേ, ഐ ഷാല്‍ നോട്ട് ഹിയര്‍ ദ നൈറ്റിംഗേല്‍, ട്രാജഡി ഓഫ് പഞ്ചാബ് തുടങ്ങിയവ പ്രധാന കൃതികളാണ്. സംസ്‌കാരം വൈകുന്നേരം നാലിന് ഡല്‍ഹിയില്‍ നടക്കും.