തമിഴ്‌നാട്ടില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ഏഴുപേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു

single-img
19 March 2014

septic-tankതമിഴ്‌നാട്ടില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ ഏഴുപേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. ശ്വാസതടസം അനുഭവപ്പെട്ട മറ്റ് ഏഴുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. പെരുന്തുരയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയായ കെപിആര്‍ മില്‍സിലാണ് അപകടമുണ്ടായത്.

ടാങ്ക് വൃത്തിയാക്കുവാന്‍ ആദ്യമിറങ്ങിയ തൊഴിലാളിക്ക് ശ്വാസതടസമനുഭവപ്പെട്ടതിനെ തുടര്‍ന്ന് മറ്റു തൊഴിലാളികള്‍ ഇയാളെ രക്ഷിക്കാനായി ടാങ്കിലിറങ്ങുകയായിരുന്നു. ടാങ്കിനുള്ളില്‍ നിന്നും വിഷവാതകം ശ്വസിച്ചാണ് എല്ലാവരും മരിച്ചതെന്ന് പോലീസ് പറഞ്ഞു. കമ്പനിയില്‍ നിന്നും പുറംതള്ളിയ ഏതെങ്കിലും രാസപദാര്‍ഥം ടാങ്കിലെത്തിയതാകാം വിഷവാതകം ടാങ്കില്‍ നിറയാന്‍ കാരണമെന്നണ് പ്രാഥമിക നിഗമനം.