ഒടുവിൽ കുറ്റസമ്മതം;രോഹിത് തന്റെ മകൻ തന്നെ
എൻ.ഡി തിവാരി ഒടുവിൽ കുറ്റസമ്മതം നടത്തി.തന്നെ കോടതികയറ്റിയ 34 കാരന്‍ സ്വന്തം മകന്‍ തന്നെയാണെന്ന് തിവാരി സമ്മതിച്ചു.ഞായറാഴ്ച രാത്രി വീട്ടിലെത്തിയ യുവാവുമായി തിവാരി സംസാരിച്ചു. നിയമംയുദ്ധം തനിക്ക് മടുത്തുവെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം തിവാരി പറഞ്ഞു. രോഹിത് തന്റെ മകനാണെന്ന് ഡി എന്‍ എ പരിശോധനയില്‍ വ്യക്തമായതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് പ്രവർത്തകയായ അമ്മ ഉജ്ജ്വലയ്ക്ക് തിവാരിയുമായി ബന്ധമുണ്ടായിരുന്നുവെന്നും രോഹിത് കോടതിയില്‍ ബോധിപ്പിച്ചു. കുട്ടിക്കാലത്ത് വീട്ടില്‍ വരികയും തന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ പങ്കെടുക്കുകയും ചെയ്തിരുന്ന തിവാരിയാണ് അച്ഛനെന്ന് പിന്നീടാണ് അമ്മ വെളിപ്പെടുത്തിയിരുന്നത്. തിവാരി കമനായി അംഗീകരിച്ച സാഹചര്യത്തില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നിലവിലുള്ള കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നും അക്കാര്യം കോടതിയില്‍ അറിയിക്കുമെന്നും രോഹിത് വ്യക്തമാക്കി.
ആറ് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണു രോഹിത് ശേഖര്‍ തന്റെ മകനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരി സമ്മതിച്ചത്