സുപ്രീം കോടതി രാജീവ് വധക്കേസ് പ്രതികളുടെ മോചനം തടഞ്ഞു

single-img
27 February 2014

supreme courtരാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി, ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരെ വിട്ടയക്കാനുള്ള തമിഴ്‌നാട് ഗവണ്‍മെന്റിന്റെ നടപടി സുപ്രീംകോടതി തടഞ്ഞു. തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.

പ്രതികള്‍ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതാണെന്നും ഇത്തരത്തില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ എങ്ങനെയാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച് മോചിതരാക്കുന്നതെന്നുമുള്ള സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കേസിലെ പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ അടുത്തിടെയാണ് സുപ്രീം കോടതി റദ്ദാക്കിയത്. ദയാഹര്‍ജി പരിഗണിക്കുന്നത് വൈകിയെന്ന കാരണത്താലായിരുന്നു കോടതി നടപടി. ഇതിന് പിന്നാലെയാണ് പ്രതികളെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.