ലിംഗപരിശോധനയില്‍ പെണ്‍കുഞ്ഞെന്നു തെളിഞ്ഞു; ഗര്‍ഭിണിയെ ബന്ധുക്കള്‍ തല്ലിക്കൊന്നു

single-img
25 February 2014

pregരാജസ്ഥാനില്‍ പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ച യുവതിയെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ഷിവാരി ദേവി എന്ന ഇരുപത് വയസുകാരിയാണ് മരിച്ചത്. ദേവിയുടെ സഹോദരന്‍ രാംദീന്റെ പരാതിയെത്തുടര്‍ന്ന് ജോധ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കഴിഞ്ഞദിവസം ഭര്‍തൃവീട്ടുകാര്‍ ദേവി മരിച്ചതായി രാംദീപിനെ അറിയിക്കുകയായിരുന്നു. രണ്ടു ദിവസം മുന്‍പ് ഷിവാരി ദേവി സഹോദരനെ വിളിച്ച് ലിംഗ പരിശോധനയില്‍ പെണ്‍കുഞ്ഞാണെന്ന് കണ്‌ടെത്തിയതിനെത്തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതായി പറഞ്ഞിരുന്നു. ഒരു ആണ്‍കുഞ്ഞിനെ പ്രസവിക്കണമെന്ന് ദേവിക്ക് ഭര്‍തൃവീട്ടുകാര്‍ കര്‍ശന നിര്‍ദ്ദേശം കൊടുത്തിരുന്നതായും സഹോദരന്‍ പറയുന്നു. ദേവിയുടെ ശരീരത്തില്‍ മുറിപ്പാടുകളുണ്ടായിരുന്നെന്നും മര്‍ദനം മൂലമാണ് അവര്‍ മരിച്ചതെന്നും ദേവിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. മരിച്ച യുവതിയുടെ ഭര്‍ത്താവ് സഹിറാം ജോധ്പൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റാണ്.

പെണ്‍ ഭ്രൂണഹത്യക്ക് കുപ്രസിദ്ധമായ രാജസ്ഥാനില്‍ 2011 സെന്‍സസ് പ്രകാരം 1000 ആണ്‍കുട്ടികള്‍ക്ക് 883 പെണ്‍കുട്ടികള്‍ എന്ന അപകടകരമായ നിരക്കിലാണ് ആണ്‍- പെണ്‍ അനുപാതം.