യുവതിയുടെ മ്യതദേഹം സെമിത്തേരിയില്‍; കൊലപാതകമെന്നു സംശയം

single-img
14 February 2014

Haseenaകന്യാകുമാരി ജില്ലയില്‍ കളിയിക്കാവിള പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട പടന്താലുംമൂട് സെമിത്തേരിയില്‍ കാട്ടാക്കടയ്ക്ക് സമീപം പൂവച്ചല്‍ ആലമുക്കില്‍ താമസിക്കുന്ന യുവതിയുടെ മ്യതദേഹം കാണപ്പെട്ടു. ആലമുക്ക് മുളയംകോട് ഹസീന മന്‍സിലില്‍ മുഹമ്മദ് കാസിമിന്റെയും ജമീലബീവിയുടേയും മകള്‍ ഹസീന (31)യുടെ മൃതദേഹമാണ് കാണപ്പെട്ടത്.

മൃതദേഹത്തോടൊപ്പം ഇവരുടെ ബാഗും മൊബൈലും സമീപത്തുണ്ടായിരുന്നു. രാവിലെ അടുത്തുള്ള പള്ളിയില്‍ പോകാന്‍ എത്തിയവരാണ് ഈ ദ്യശ്യം കാണുന്നത്. വിവരമറിഞ്ഞ് കളിയിക്കാവിള നിന്നും പോലീസ് എത്തി പരിശോധിച്ചു. എന്നാല്‍ പരിശോധനയില്‍ ആഭരണങ്ങളോ പണമോ ഒന്നും നഷ്ടപ്പെട്ടില്ലെന്ന് കണെ്ടത്തിയിട്ടുണ്ട്. ഇവരുടെ മ്യതദേഹത്തിന് സമീപത്തുനിന്നും തമിഴിലും ഇംഗ്ലീഷിലുമെഴുതിയ രണ്ടുകത്തുകളും പോലീസ് കണെ്ടത്തി.

മരിച്ച ഹസീന കോവളത്തെ ഒരു മസാജ് സെന്ററിലെ ജീവനക്കാരിയാണ്. ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയിരുന്നു. ബുധനാഴ്ച രാവിലെ മസാജ് സെന്റിലേക്ക് പോകുന്നുവെന്നും ഒരു ദിവസം കഴിഞ്ഞേ വരൂ എന്നും മാതാപിതാക്കളോടു പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മുമ്പ് ജീവനു ഭീഷണി യുള്ളതായി ഹസീന ബന്ധുക്കളോട് പറഞ്ഞിരുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീപറയുന്നു.