അബു സലീമിന്റെ മൂന്നാം വിവാഹം ട്രയിനില്‍ വച്ച് ഫോണിലൂടെ

single-img
5 February 2014

ABUSALEM-AFP1അധോലോക നേതാവ് അബു സലീമിന്റെ മൂന്നാം വിവാഹം കൂടിയവര്‍ക്ക് പ്രസ്തുത വിവാഹം വിസ്മയകരമായ ഒരനുഭവമായി മാറി. ലക്‌നോ കോടതിയില്‍ ഹാജരാകാന്‍ പോകുന്നവഴി ഫോണ്‍ വഴി വിവാഹ പ്രതിജ്ഞ ചൊല്ലിയാണ് ട്രെയിനില്‍ വച്ച് അബു സലീം മൂന്നാമതും വിവാഹിതനായത്.

കഴിഞ്ഞ ജനുവരി 8ന് മുംബൈയില്‍ നിന്നും ലക്‌നോവില്‍ നിന്നുമുള്ള രണ്ട് സെറ്റ് പോലീസുകാരും ബന്ധു റഷീദ് അന്‍സാരിയുടെയും സാന്നിദ്ധ്യത്തില്‍ മുബൈയിലുള്ള വധു സലീമിനെ ഫോണില്‍ വിളിച്ച് പ്രതിജ്ഞ ചൊല്ലുകയും ഫോണ്‍ വഴിതന്നെ വിവാഹ പത്രവും വായിച്ചു കേള്‍പ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു വിവാഹം നടന്നത്. അബു സലീമിന്റെ പേരിലുള്ള വ്യാജ പാസ്‌പോര്‍ട്ട് കേസിന്റെ വിചാരണയ്ക്കായി ലക്‌നോ കോടതിയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയായിരുന്നു വിസ്മയകരമായ ഫോണ്‍ വിവാഹം.

27 കാരിയായ മുംബൈ സ്വദേശിനിയാണ് അബു സലിമിന്റെ പുതിയ വധു. വിചാരണയ്ക്ക് പോകുന്നതിനിടെയാണ് സലീം യുവതിയെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. എന്നാല്‍ വധുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മുംബൈയിലുള്ള സലീമിന്റെ ബിസിനസുകള്‍ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഈ യുവതിയാണെന്ന് പറയപ്പെടുന്നു.