ടിപി വധക്കേസ് പ്രതികളെ കൊടിയേരിയും,പി ജയരാജനും ജയിലിൽ സന്ദർശിച്ചു
ടിപി വധക്കേസ് പ്രതികളെ സിപിഎം പോളിറ്റ്ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണൻ ജയിലിലെത്തി സന്ദർശിച്ചു.വിയ്യൂർ ജയിലിലാണു ടിപി വധകേസിലെ ജീവപര്യന്തം തടവിനു ശിക്ഷിച്ച പ്രതികളെ കാണാൻ കൊടിയേരി എത്തിയത്.കൊടിയേരിക്കൊപ്പം പി.ജയരാജനും,എ.സി മൊയ്തീനും മൂന്ന് സിപിഎം എം.എൽ.എമാരും ഉണ്ടായിരുന്നു
ടിപി വധക്കേസിൽ കൊലയാളി സംഘമുൾപ്പെടെയുള്ളവർക്ക് മർദ്ദനമേറ്റന്ന പരാതിയെ തുടർന്നാണു കൊടിയേരി ബാലകൃഷ്ണൻ പ്രതികളെ കാണാൻ ജയിലിൽ എത്തിയത്
ഇന്നലെ ജയിലില്‍ പ്രതികളെ സന്ദർശിച്ച സിപിഎം എംഎല്‍എമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നാല് പ്രതികളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നെങ്കിലും പരിക്കൊന്നുമില്ലെന്ന് തെളിഞ്ഞതോടെ ട്രൗസര്‍ മനോജന്‍, മുഹമ്മദ് ഷാഫി, സിനോജ്, അണ്ണന്‍ സിജിത്ത് എന്നിവരെ തിരികെ ജയിലില്‍ തന്നെ പ്രവേശിപ്പിക്കുകയായിരുന്നു.
ടിപി വധത്തിന് പിന്നില്‍ പാര്‍ട്ടിയല്ലെന്നും കൊലയാളി സംഘവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന വാദം ഉന്നയിക്കുന്നതിനിടയിലാണ് പോളിറ്റ്ബ്യൂറോ അംഗം ഉൾപ്പെട്ട സിപിഎം നേതാക്കൾ കൊലയാളി സംഘത്തെ സന്ദര്‍ശിച്ചത്