ടി പി യുടെ മൃതദേഹത്തിലെ വെട്ടുകളുടെ എണ്ണം 12 എന്ന് തിരുത്തി ഇ പി ജയരാജന്‍

single-img
31 January 2014

ന്യൂഡല്‍ഹി: കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍്റെ മൃതശരീരത്തില്‍12 വെട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ആദ്യത്തെ പൊലീസ് റിപ്പോര്‍ട്ട് എന്നും മറ്റുള്ളവ പിന്നീട് പൊലീസ് എഴുതിച്ചേര്‍ത്തതാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍. 51 വെട്ടുകള്‍ ഉണ്ടായിരുന്നെന്ന വാദം തെറ്റാണെന്നും ആളുകളെ വെട്ടുന്നതും കൊല്ലുന്നതും സി.പി.എമ്മിന്‍്റെ ശൈലിയല്ല, അത് എസ്.ഡി.പി.ഐയുടെ രീതിയാണെന്നും ജയരാജന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

എസ് ഡി പി ഭീകര സംഘടനയാണ്. ലീഗ് പിന്തുണയുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത്. ഇത്തരം ഭീകര സംഘടനകളെ സര്‍ക്കാര്‍ ഗൗരവമായി കാണേണ്ടതാണ്. ഇവര്‍ക്കെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഇപി ജയരാജന്‍ കുറ്റപ്പെടുത്തി.