എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ പിണറായി പറഞ്ഞു; വെളിപ്പെടുത്തലുമായി അബ്ദുള്ളക്കുട്ടി എം.എല്‍.എ

single-img
29 January 2014

AP-Abdullakutty01ബംഗാളില്‍ സി.പി.എം രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്ത രീതി കേരളത്തില്‍ പ്രയോഗിക്കണമെന്ന് പിണറായി വിജയന്‍ താനുള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് മുന്‍ സിപിഎം എംപിയായിരുന്ന എ.പി.അബ്ദുള്ളക്കുട്ടി. വീക്ഷണം പത്രത്തിലാണ് അബ്ദുള്ളക്കുട്ടിയുടേതെന്ന് പറഞ്ഞിരിക്കുന്ന ലേഖനം വന്നിരിക്കുന്നത്.

താന്‍ സിപിഎം എംപിയായിരിക്കെ 2008 മാര്‍ച്ച് 5 ന് കണ്ണൂര്‍ അഴിക്കോടന്‍ മന്ദിരത്തില്‍ വച്ചാണ് താനും സതീദേവി, സുരേഷ്‌കുറുപ്പ്, ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ നേതാക്കളുമിരിക്കുന്ന വേദിയില്‍ പിണറായി ഇങ്ങനെ നിര്‍ദ്ദേശം നല്‍കിയതെന്നാണ് ലേഖനത്തില്‍ പറയുന്നത്. സമാധാനത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ കളക്ടറേറ്റില്‍ സമാധാന യോഗം വിളിച്ച് ചേര്‍ത്ത ദിവസമാണ് പിണറായി വിജയന്‍ ബംഗാളിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ രീതി ശ്രദ്ധിക്കണമെന്ന് പറഞ്ഞത്.

ബംഗാളിലേതുപോലെ ആളെ കിഡ്‌നാപ്പ് ചെയ്ത് നല്ല ആഴത്തിലുള്ള കുഴിയില്‍ ഒരു ചാക്ക് ഉപ്പും ചേര്‍ത്തു കുഴിച്ചു മൂടിയാല്‍ ചോരയും ചിത്രവും വാര്‍ത്തയുമൊന്നും ലോകമറിയുകയില്ലെന്നായിരുന്നു അന്ന് പിണറായി പറഞ്ഞതെന്ന് അബ്ദുള്ളക്കുട്ടി ലേഖനത്തിലൂടെ വെളിപ്പെടുത്തുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ ഈ വിശദീകരണം കേട്ട് താന്‍ ഞെട്ടുകയും ഇതൊക്കെ തന്നെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം ലേഖനത്തില്‍ എഴുതിയിരിക്കുന്നു.