തന്റെ കുടുംബത്തിലെ മേലധികാരി മുത്തശ്ശിയായിരുന്നുവെന്ന് രാഹുല്‍

single-img
21 January 2014

rahulഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തില്‍ തന്റെ കുടുംബത്തിന്റെ മേലധികാരി മുത്തശ്ശി ആയിരുന്നെന്നു രാഹുല്‍ ഗാന്ധി. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 250 വനിതകളുമായുള്ള സംവാദത്തിനിടെ രാഹുല്‍ഗാന്ധി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ വീട്ടില്‍ പപ്പ (രാജീവ്), അങ്കിള്‍ (സഞ്ജയ് ഗാന്ധി) എന്നിവരുണ്ടായിട്ടും കുടുംബത്തിന്റെ മേലധികാരി ദാദി(ഇന്ദിരാഗാന്ധി) ആയിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

രാജ്യത്തെ 50 ശതമാനം വരുന്ന വനിതകളുടെ ശാക്തീകരണമില്ലാതെ ഇന്ത്യക്കു വന്‍ശക്തിയാകാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വനിതാ ശാക്തീകരണം വലിയ യുദ്ധമാണെന്നും നിയമനിര്‍മാണ സഭകളില്‍ 33 ശതമാനം വനിതാ സംവരണം മാത്രമല്ല വനിതാ സംവരണ ബില്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 5-10 വര്‍ഷത്തിനുള്ളില്‍ പകുതിയോളം കോണ്‍ഗ്രസ് മന്ത്രിമാര്‍ വനിതകളായിരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.