ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ച നിലയിൽ
കേന്ദ്ര മാനവവിഭവശേഷി വികസനസഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആതമഹത്യയാണന്നാണ് പ്രാഥമിക നിഗമനം.ഡല്‍ഹിയിലെ ലീലാപാലസ് ഹോട്ടലിലെ 345ാം മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.ശശി തരുറും പാക് മാധ്യമ പ്രവർത്തകയും തമ്മിൽ ഉള്ള ബന്ധത്തിനെതിരെ സുനന്ദ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.ഇതിന് തൊട്ടുപിന്നാലെ ആണ് സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമാകാമെന്ന് തരൂരിന്റെ ഓഫീസ് പ്രതികരിച്ചു .ഹോട്ടലിൽ പോലീസ് കാവൽ ഏർപെടുത്തു ഒപ്പം ഹോട്ടലിലേക്ക് മാധ്യമ പ്രവർത്തകർ അടക്കം ആരെയും പോലീസ് കടത്തി വിടുന്നില്ല . നേരത്തെ തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ തരാറിന്റേതായി വന്ന ചില ട്വീറ്റുകളാണു വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. തരൂരും തരാറുമായുള്ള അടുപ്പം വ്യക്‌തമാക്കുന്ന ട്വീറ്റുകള്‍ പുറത്തുവന്നതോടെ വിവാദം കത്തികേറിയിരുന്നു . തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തതായും തല്‍കാലം ട്വിറ്റര്‍ ഉപയോഗം നിര്‍ത്തുകയാണെന്നും തരൂര്‍ വ്യക്‌തമാക്കിയെങ്കിലും ബുധനാഴ്‌ച രാത്രി സുനന്ദ പുഷ്‌കര്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ നല്‍കിയ വിശദീകരണത്തോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു.
തരൂരിന്റെ അക്കൗണ്ട് ഹാക്ക് ചെയ്‌തിട്ടില്ലെന്നും ബ്ലാക്ക്‌ബെറി മെസഞ്ചര്‍ വഴി തരൂരും തരാറും കൈമാറിയ വിവരങ്ങള്‍ താനാണു ഭര്‍ത്താവിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്‌റ്റ് ചെയ്‌തതെന്നും സുനന്ദ വെളിപ്പെടുത്തി. തങ്ങളുടെ ദാമ്പത്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന തരാര്‍ ഐ.എസ്.ഐ. ഏജന്റാണ്. ഭര്‍ത്താവിനെ തന്നില്‍നിന്ന് അകറ്റാന്‍ അവര്‍ പിന്നാലെ നടന്നു ശല്യപ്പെടുത്തുകയാണെന്നും സുനന്ദ കുറ്റപ്പെടുത്തിയിരുന്നു .2010 ഓഗസ്റ്റ്‌ൽ ആയിരുന്നു ഇരുവരുടെയും വിവാഹം