27 വര്‍ഷങ്ങള്‍ക്കു ശേഷം വി.എസ് എത്തി; പഴയ സഖാവിനെ കാണാന്‍

single-img
14 October 2013

VSചികിത്സയില്‍ കഴിയുന്ന സിഎംപി നേതാവ് എം.വി. രാഘവനെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. ഇരുപത്തിയേഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണു രാഘവനും വി.എസും കൂടിക്കാണുന്നത്. സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ട ശേഷം ഇരുവരും തമ്മില്‍ കൂടിക്കാഴ്ചകള്‍ ഉണ്ടായിരുന്നില്ല. കണ്ണൂരില്‍നിന്നു കാസര്‍ഗോട്ടേക്കുള്ള യാത്രാമധ്യേ ഇന്നലെ ഉച്ചയ്ക്കു 12.15നു പരിയാരത്തെത്തിയ വിഎസ് 30 മിനിറ്റോളം പഴയ സ്‌നോഹിതനടുത്തു ചെലവഴിച്ചു. രാഘവനെ വിഎസ് പലതവണ വിളിച്ചെങ്കിലും മയക്കത്തിലായിരുന്നതിനാല്‍ വിളികേട്ടില്ല. ഡോക്ടര്‍മാരോട് ആരോഗ്യവിവരം ചോദിച്ചറിഞ്ഞശേഷം പിന്നെ വരാമെന്നു പറഞ്ഞു വി.എസ് മടങ്ങി. ഹൃദയാലയയില്‍ത്തന്നെ ചികിത്സയില്‍ കഴിയുന്ന മുന്‍ ചെയര്‍മാന്‍ ടി.കെ. ഗോവിന്ദന്‍ മാസ്റ്ററെയും അദ്ദേഹം സന്ദര്‍ശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഏതാനും മാസം മുമ്പ് എംവിആറിനെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.