സോളാര്‍: സരിതയുടെ മൊഴി വ്യക്തമായി കേട്ടില്ലെന്നു ഫെനി ബാലകൃഷ്ണന്‍

single-img
29 August 2013

Feniസോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്കിയ മൊഴി വ്യക്തമായി കേട്ടില്ലെന്ന് ഇവരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറെ അറിയിച്ചു. സരിതയുടെ രഹസ്യമൊഴിയുമായി ബന്ധപ്പെട്ട് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റിന്റെ നടപടികള്‍ക്കെതിരെ ലഭിച്ച പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണു ഫെനി ബാലകൃഷ്ണനില്‍നിന്നു മൊഴിയെടുത്തത്. ഇന്നലെ വൈകുന്നേരം മൂന്നിനാണു ഫെനി ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ മോഹന്‍ദാസ് മുമ്പാകെ ഹാജരായത്. കോടതിയില്‍നിന്നു മറ്റുള്ളവരെ പുറത്താക്കി മജിസ്‌ട്രേറ്റ് രഹസ്യ പരാതി കേള്‍ക്കുമ്പോള്‍ എന്താണു പറയുന്നതെന്നു വ്യക്തമായി കേള്‍ക്കാനാവാത്ത അകലത്തിലായിരുന്നു താനെന്നാണു ഫെനി മൊഴി നല്‍കിയത്. സരിതയുടെ വക്കാലത്ത് ഒഴിയാന്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നു മറുപടി നല്‍കി. എന്നാല്‍, പരാതി എഴുതി നല്‍കുന്നതില്‍നിന്നു മജിസ്‌ട്രേറ്റ് തന്നെ ഒഴിവാക്കിയെന്നും ഫെനി പറഞ്ഞു.