ലബനനില്‍ കാര്‍ബോംബ് ആക്രമണം; 42 മരണം

single-img
24 August 2013

Lebonanലബനീസ് നഗരമായ ട്രിപ്പോളിയിലെ രണ്ടു സുന്നി മോസ്‌കുകളെ ലക്ഷ്യമിട്ട് അക്രമികള്‍ നടത്തിയ കാര്‍ബോംബ് സ്‌ഫോടനങ്ങളില്‍ കുറഞ്ഞത് 42 പേര്‍ കൊല്ലപ്പെടുകയും 600 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ആരോഗ്യമന്ത്രി അലി ഹസന്‍ ഖലീല്‍ ലബനീസ് ടിവിയില്‍ നടത്തിയ സംപ്രേഷണത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞ സമയത്തായിരുന്നു സ്‌ഫോടനം. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി നജീബ് മിക്കാത്തിയുടെ വീടിനു സമീപമുള്ള മോസ്‌കിനെ ലക്ഷ്യമിട്ടായിരുന്നു ആദ്യത്തെ സ്‌ഫോടനം. ആ സമയത്ത് മിക്കാത്തി ട്രിപ്പോളിയിലില്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വക്താവ് പറഞ്ഞു. മിനിറ്റുകള്‍ക്കകം മുന്‍ പോലീസ് മേധാവി അഷ്‌റഫ് റിഫിയുടെ വസതിക്കു സമീപമുള്ള മോസ്‌കിനെ ലക്ഷ്യമിട്ട് രണ്ടാമത്തെ സ്‌ഫോടനമുണ്ടായി.