ഡല്‍ഹി കൂട്ടമാനഭംഗം: അന്തിമവാദം ഇന്നുമുതല്‍

single-img
22 August 2013

delhi-rape-crisisഡല്‍ഹിയില്‍ ബസിനുള്ളില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ തെളിവുശേഖരണം പൂര്‍ത്തിയായി. അന്തിമവാദം ഇന്ന് ആരംഭിക്കുമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി യോഗേഷ് ഖന്ന അറിയിച്ചു. പ്രതികളായ വിനയ് ശര്‍മ, അക്ഷയ് ഠാകൂര്‍, പവന്‍ ഗുപ്ത, മുകേഷ് എന്നിവരുടെ മൊഴികളും തെളിവുകളുമാണ് കോടതി ഈ ദിവസങ്ങളിലായി രേഖപ്പെടുത്തിയത്. പ്രതിഭാഗം വാദമാണ് ആദ്യം ആരംഭിക്കുക. സംഭവം നടന്ന ദിവസം പള്ളിയിലെ ഒരു സംഗീതപരിപാടിയില്‍ സംബന്ധിക്കു കയായിരുന്നെന്നാണ് വിനയ് ശര്‍മയും പവനും കോടതിയില്‍ മൊഴി നല്കിയത്.