സിറിയയില്‍ രാസായുധ ആക്രമണം: 1,300 പേര്‍ കൊല്ലപ്പെട്ടു

single-img
21 August 2013

Syruiaസിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദിന്റെ നിര്‍ദ്ദേശപ്രകാരം സൈന്യം രാസായുധം ഉപയോഗിച്ച് കൂട്ടക്കുരുതി നടത്തിയെന്ന് റിപ്പോര്‍ട്ട്. തലസ്ഥാനമായ ഡമാസ്‌കസിന് സമീപം സൈന്യം നടത്തിയ ആക്രമണത്തില്‍ 1,300 പേര്‍ മരിച്ചുവെന്ന് സിറിയന്‍ പ്രതിപക്ഷ നേതാവ് ജോര്‍ജ് സാബ്രാ തുര്‍ക്കിയിലെ ഈസ്റ്റാംബൂളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആരോപിച്ചു. അടുത്തകാലത്തു നടന്ന ഏറ്റവും വലിയ രാസായുധ ആക്രമണമാണ് സിറിയയില്‍ ഉണ്ടായിരിക്കുന്നത്. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണെന്നാണ് വിമതപക്ഷം പറയുന്നത്. എന്നാല്‍ രാസായുധം പ്രയോഗിച്ചെന്ന വാര്‍ത്ത സിറിയന്‍ ഭരണകൂടം നിഷേധിച്ചു.